പാറശ്ശാലയിലെ യുവാവിന്റെ മരണം; പോലിസ് മര്‍ദ്ദനം മൂലം

കൊച്ചി: ആത്മഹത്യയെന്ന് എഴുതിത്തള്ളിയ യുവാവിന്റെ മരണം പോലിസിന്റെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് പോലിസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ്.— നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ്(27) കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പാറശാല പോലിസിന്റെ വാദം പച്ചക്കള്ളമാണെന്നും മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരണമെന്നും കണ്ടെത്തിയതായി ജസ്റ്റിസ് നാരായണകുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.—
കസ്റ്റഡിയിലിരിക്കെ പ്രതി അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പോലിസ് വാദമാണ് അതോറിറ്റിയുടെ അന്വേഷണത്തില്‍ തെറ്റാണെന്ന് കണ്ടെത്തിയത്. 2013ലെ മോഷണ കേസിനെത്തുടര്‍ന്നാണ് ശ്രീ ജിവിനെ ഒരു വര്‍ഷം കഴിഞ്ഞ് പോലിസ് കസ്റ്റഡിയിലെടുക്കുന്നത്.— 20ന് രാത്രിയില്‍ അവശനായ ശ്രീജിവിനെ വിഷം കഴിച്ചുവെന്ന് പറഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി—യില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിറ്റേദിവസം മരിച്ചു.—
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നു സഹോദരന്‍ ശ്രീജിത് പോലിസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.— മാത്രമല്ല, ശ്രീജിവിനോട് സംസാരിക്കാനോ അടുത്ത് പോകാനോ അനുവദിച്ചില്ല. ശ്രീജിവിന്റേതെന്ന് പോലിസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പും വ്യാജമാണെന്ന് തെളിഞ്ഞു.—
ശ്രീജിവ് അയല്‍വാസിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.— ഈ പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതിന്റെ തലേന്ന് രാത്രിയിലാണ് ശ്രീജിവിനെ പഴയ കേസിന്റെ പേരില്‍ പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.—— ഇവരുടെ ബന്ധുവും എഎസ്‌ഐയുമായിരുന്ന ഫിലിപ്പോസിന്റെ നേതൃത്വത്തിലായിരുന്നു ശ്രീജിവിനെ അറസ്റ്റ് ചെയ്തത്. — പാറശാല സിഐയായിരുന്ന ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ് എന്നിവര്‍ക്ക് ശ്രീജിവിന്റെ മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലിസ് കംപ്ലയിന്റ്‌സ് അതോറിറ്റി കണ്ടെത്തി.— സീനിയര്‍ സിപിഒ പ്രതാപചന്ദ്രന്‍, എഎസ്‌ഐ വിജയദാസ് എന്നിവരും ഇവര്‍ക്ക് കൂട്ടുനിന്നു.— എസ്‌ഐ ഡി ബിജുവും വ്യാജ രേഖകളുണ്ടാക്കാന്‍ സഹായിച്ചു.— ഇവര്‍ക്കെതിരേ വകുപ്പ്തല അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് നാരായണകുറുപ്പ് നിര്‍ദേശിച്ചു.— പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അനേഷിക്കണം.— സാക്ഷികളില്ലാതിരുന്ന കേസില്‍ ഫോറന്‍സിക് വിദഗ്ധര്‍, ക്രിമിനോളജിസ്റ്റ്‌സുമാര്‍ എന്നിവരുടെ നിര്‍ദേശങ്ങളും മെഡിക്കല്‍ രേഖകളും പരിശോധിച്ചാണ് പോലിസിന്റെ ക്രൂരത വെളിച്ചത്ത് കൊണ്ടുവരാന്‍ പോലിസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിക്ക് കഴിഞ്ഞത്.
Next Story

RELATED STORIES

Share it