പാരിസ് ആക്രമണം: ഫഌറ്റില്‍നിന്ന് മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു

പാരിസ്: പാരിസ് സായുധാക്രമണത്തിനു ശേഷം സാന്‍ ദെനിയില്‍ പോലിസ് റെയ്ഡ് നടന്ന ഫഌറ്റില്‍ നിന്നു മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു. പോലിസും സായുധസംഘവും ഏറ്റുമുട്ടിയ ഇവിടെ നിന്നു കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്നു തിരിച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ ആരാണെന്നു പോലിസ് വ്യക്തമാക്കിയിട്ടില്ല. ഇവിടെ നിന്നു ലഭിച്ച പാസ്‌പോര്‍ട്ടില്‍നിന്നു റെയ്ഡിനിടെ പൊട്ടിത്തെറിച്ച ഹസ്‌ന അയിറ്റ് ബൗലാസെയുടെ മൃതദേഹമാണെന്നാണ് സൂചന. ഒരു ഹാന്‍ഡ് ബാഗും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച നടന്ന റെയ്ഡിനിടെ പാരിസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അന്വേഷണസംഘം അവകാശപ്പെടുന്ന ഐഎസ് സംഘാംഗമായ ബെല്‍ജിയം പൗരന്‍ അബ്ദല്‍ ഹമീദ് അബാ ഔദ് കൊല്ലപ്പെട്ടതായി ഫ്രഞ്ച് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. വിരലടയാള പരിശോധനയിലാണ്, കൊല്ലപ്പെട്ടത് 28 വയസ്സുള്ള അബാ ഔദ് തന്നെയെന്നു വ്യക്തമായത്.
സാന്‍ ദെനിയില്‍ പോലിസ് റെയ്ഡ് നടന്ന അപാര്‍ട്ട്‌മെന്റില്‍ നിന്നാണ് നിരവധി വെടിയുണ്ടകളേറ്റ മൃതദേഹം കണ്ടെടുത്തത്.
Next Story

RELATED STORIES

Share it