പാക് തടവുകാരനെ രക്ഷിക്കാന്‍ആശുപത്രിക്കു നേരെ ആക്രമണം

ശ്രീനഗര്‍: ശ്രീനഗറില്‍ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിക്കു നേരെ സായുധ ആക്രമണം. ആക്രമണത്തില്‍ രണ്ടു പോലിസുകാര്‍ കൊല്ലപ്പെട്ടു. ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. പാക് തടവുകാരനെ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണം. മുഷ്താഖ്, ബാബര്‍ എന്നീ പോലിസുകാരാണ് കൊല്ലപ്പെട്ടത്. പാക് തടവുകാരനായ നവീദ് ജാട്ട് എന്ന അബൂ ഹന്‍സുല്ലയെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. തടവുകാരന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.  രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ തടവുകാരന്‍ രക്ഷപ്പെട്ടു. ആക്രമികളെ പിടികൂടാനായില്ല.  രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പോലിസിന്റെ പക്കല്‍ നിന്ന് തോക്ക് കൈക്കലാക്കിയ ഹന്‍സുല്ലയും വെടിയുതിര്‍ത്തതായും ആശുപത്രിയില്‍ നിലയുറപ്പിച്ചിരുന്ന ചിലര്‍ ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതായും റിപോര്‍ട്ടുകളുണ്ട്. പുല്‍വാമയില്‍ 2014ല്‍ പോലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഷോപിയാനില്‍ വച്ച് ഹന്‍സുല്ല അറസ്റ്റിലായത്.
Next Story

RELATED STORIES

Share it