thrissur local

പഴുന്നാനയില്‍ ആര്‍എസ്എസ് ആക്രമണംരണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കുന്നംകുളം: ചൊവ്വന്നൂര്‍ പഴുന്നാനയില്‍ ആര്‍എസ്എസ്-ബിജെപി ആക്രമണം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. തലക്ക് വെട്ടേറ്റ സിപിഎം പ്രവര്‍ത്തകരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴുന്നാന സ്വദേശികളായ തണ്ടാശ്ശേരി പ്രേമന്റെ മകന്‍ ടി പി ശരത്ത്(24), കൊട്ടാരപ്പാട്ടില്‍ കൃഷന്‍കുട്ടിയുടെ മകന്‍ അര്‍ജുന്‍(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശരത്തിന്റെ തലക്കാണ് വെട്ടേറ്റിട്ടുള്ളത്.കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാര്‍ക്ക് മദ്യം നല്‍കുന്നതിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം എന്ന് കരുതുന്നു.
ഞായറാഴ്ച രാത്രി പതിനഞ്ച് അംഗ സംഘം ആയുധങ്ങളുമായെത്തിയാണ് ഇരുവരെയും അക്രമിച്ചത്. ആണിത്തറച്ച പട്ടികകളും ഇരുമ്പ്  പൈപ്പുകളും ഉപയോഗിച്ചുള്ള അക്രമണത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പോലിസ് വധശ്രമത്തിന് കേസെടുത്തു.
ഇരുവരെയും മെഡിക്കല്‍ കോളജിലെത്തി പി കെ ബിജു എംപി സന്ദര്‍ശിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കുമെന്ന് എംപി അറിയിച്ചു. കഴിഞ്ഞ ദിവസം വെള്ളിത്തിരുത്തിയില്‍ ഡിവൈഎഫ്‌ഐ  സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം തടസപ്പെടുത്താന്‍ ഗ്രൗണ്ട് ഉഴുതിട്ട സംഭവം വിവാദമായിരുന്നു.
Next Story

RELATED STORIES

Share it