ernakulam local

പറന്നുയരും മുമ്പേ റംഷാദ് വിടവാങ്ങി

വൈപ്പിന്‍: മെക്കാനിക്കല്‍ എന്‍ജിനീയറായി എടത്തല കെഎംഇഎ എന്‍ജിനീയറിങ് കോളജില്‍ നിന്ന് പഠിച്ചിറങ്ങി അധികം കഴിയും മുമ്പാണ് റംഷാദ് കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ സൂപ്പര്‍വൈസറായി ജോലിക്കു കയറിയത്. ഏകദേശം എട്ടുമാസം മാത്രമേ ആകുന്നുള്ളു ജോലിയില്‍ പ്രവേശിച്ചിട്ട്. റേഷന്‍കട നടത്തുന്ന ഉപ്പയ്ക്ക് മകന്റെ ജോലി ചെറിയ ആശ്വാസമായിരുന്നു. മാലിപ്പുറം സങ്കേതം ഹജീദ് പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും മൃതദേഹം പള്ളിയിലേക്കെടുത്തപ്പോള്‍ ബന്ധുക്കളും നാട്ടുകാരും സങ്കടം കടിച്ചമര്‍ത്തി നിന്നു. കൂടെ പഠിച്ചിരുന്ന അനവധി സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട്  മാലിപ്പുറം സങ്കേതം ഹജീദ് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. മാലിപ്പുറം വളപ്പ് കടപ്പുറത്താണ് ഉപ്പ എം എച്ച് എം ഷെറീഫിന്റെ റേഷന്‍കട. ഉപ്പ കടയിലേക്കു പോകുംമുമ്പേ വീട്ടില്‍ നിന്നിറങ്ങിയ റംഷാദിന്റെ മൃതദേഹമാണ് വൈകീട്ടോടെ വീട്ടിലെത്തിയത്. മാതാവ്: റംല.  സഹോദരി: ഷന്‍ഷീറ വിവാഹിതയാണ്. ധനമന്ത്രി തോമസ് ഐസക് റംഷാദിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Next Story

RELATED STORIES

Share it