പരോളിലിറങ്ങി ഒളിവില്‍ പോയ കൊലക്കേസ് പ്രതിയെ പിടികൂടി
BY Sumeera SMR21 March 2016 5:41 AM GMT
Sumeera SMR21 March 2016 5:41 AM GMT
ഓയൂര്‍: കൊലപാതകക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ പരോളിലിറങ്ങി ഒളിവില്‍പ്പോയ കൊലക്കേസ് പ്രതി പിടിയില്‍. അമ്പലംകുന്ന് നെട്ടയം പടിഞ്ഞാറേ കടയില്‍ ഷിജു(35)വിനെയാണ് പൂയപ്പള്ളി പോലിസ് ഇന്നലെ ആര്യങ്കാവ് പുളിയറയില്നിന്നും പിടികൂടിയത്.
രണ്ടായിരത്തി നാലിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലം കുന്ന് സ്വദേശി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷിജു ജീവപര്യന്തം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.
മൂന്നാം തവണ 15 ദിവസത്തെ പരോള്‍ ലഭിച്ച ഇയാള്‍ കഴിഞ്ഞ 15ന് തിരികെ ജയിലില്‍ എത്തേണ്ടതായിരുന്നു. ജയിലിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ ജയിലില്‍ എത്താത്തിനാല്‍ ജയില്‍ അധികൃതര്‍ പൂയപ്പളളി പോലിസില്‍ വിവരം അറിയിച്ചു. കൊട്ടാരക്കര ഡിവൈ.എസ്പി അശോകന്റെ നിര്‍ദ്ദേശ പ്രകാരം എഴുകോണ്‍ സിഐ ജോണ്‍ പൂയപ്പള്ളി എസ്ഫറോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്പഷ്യല്‍ സ്ക്വാഡിന്റെ അന്വേഷണത്തില്‍ ഇടുക്കി ജില്ലയില്‍ പല സ്ഥലങ്ങളല്‍ മാറി മാറി താമസിച്ചു വരുന്നതായി വിവരം ലഭിച്ചു. ഇയാള്‍ അമ്പലംകുന്ന് സ്വദേശിയായ ഒരാള്‍ക്ക് ചെയ്ത ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി തോപ്രാംകുടിയില്‍ ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു. പോലിസ് തിരക്കി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ സ്ഥലം വിട്ടിരുന്നു.
ആര്യങ്കാവിലേക്ക് തിരിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന പോലിസ് ആര്യങ്കാവ് പുളിയറയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. എസ്സിപിഒ മാരായ റെജി, വിജയകുമാര്‍, വിനോദ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
രണ്ടായിരത്തി നാലിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലം കുന്ന് സ്വദേശി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷിജു ജീവപര്യന്തം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.
മൂന്നാം തവണ 15 ദിവസത്തെ പരോള്‍ ലഭിച്ച ഇയാള്‍ കഴിഞ്ഞ 15ന് തിരികെ ജയിലില്‍ എത്തേണ്ടതായിരുന്നു. ജയിലിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ ജയിലില്‍ എത്താത്തിനാല്‍ ജയില്‍ അധികൃതര്‍ പൂയപ്പളളി പോലിസില്‍ വിവരം അറിയിച്ചു. കൊട്ടാരക്കര ഡിവൈ.എസ്പി അശോകന്റെ നിര്‍ദ്ദേശ പ്രകാരം എഴുകോണ്‍ സിഐ ജോണ്‍ പൂയപ്പള്ളി എസ്ഫറോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്പഷ്യല്‍ സ്ക്വാഡിന്റെ അന്വേഷണത്തില്‍ ഇടുക്കി ജില്ലയില്‍ പല സ്ഥലങ്ങളല്‍ മാറി മാറി താമസിച്ചു വരുന്നതായി വിവരം ലഭിച്ചു. ഇയാള്‍ അമ്പലംകുന്ന് സ്വദേശിയായ ഒരാള്‍ക്ക് ചെയ്ത ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി തോപ്രാംകുടിയില്‍ ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു. പോലിസ് തിരക്കി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ സ്ഥലം വിട്ടിരുന്നു.
ആര്യങ്കാവിലേക്ക് തിരിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന പോലിസ് ആര്യങ്കാവ് പുളിയറയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. എസ്സിപിഒ മാരായ റെജി, വിജയകുമാര്‍, വിനോദ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT