പരസ്യം നല്കി ഭൂമി വില്പന തട്ടിപ്പ്; പ്രതി അറസ്റ്റില്‍
BY kasim kzm14 Jan 2018 3:38 AM GMT
kasim kzm14 Jan 2018 3:38 AM GMT
കോഴിക്കോട്: ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഭൂമി വില്‍ക്കാനുണ്ടെന്ന് പരസ്യം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തു. ചാലക്കുടി ചായപ്പംകുഴി ജോയ് എന്ന വെമ്പിളിയന്‍ ജോയ് ആണ് അറസ്റ്റിലായത്. പത്രങ്ങളില്‍ വരുന്ന ഭൂമി വില്പന പരസ്യങ്ങളിലെ ഫോ ണ് നമ്പറില്‍ ആവശ്യക്കാരനാണെന്ന വ്യാജേന ബന്ധപ്പട്ട് രേഖകളുടെ പകര്‍പ്പ് കരസ്ഥമാക്കി അതുവച്ച് വ്യാജ ആധാരം, പട്ടയം എന്നിവ നിര്‍മിച്ച് ന്യൂജനറേഷന് പരസ്യസൈറ്റുകള് വഴി നാട്ടിലും വിദേശത്തും ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ നല്കി ആളുകളെ കണ്ടെത്തുന്നതാണ് ഇയാളുടെ രീതി.
നഗരപ്രദേശങ്ങളില്‍ ഭൂമി വാങ്ങി വര്‍ഷങ്ങളായി നാട്ടില്‍ വരാതെ വിദേശത്തു കഴിയുന്നുവരുടെ ഭൂമിയാണ് ഇയാള്‍ തിരഞ്ഞെടുക്കുന്നത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ എന്നിവയുണ്ടാക്കി പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ ഇയാളുമായി ബന്ധപ്പെടുന്ന ആളുകളെ സൂക്ഷമമായി നിരീക്ഷിക്കും. ബ്രോക്കര്‍മാരെയും മറ്റ് ഇടനിലക്കാരെയും ഒഴിവാക്കി നേരിട്ട് ബന്ധപ്പെട്ട് ഭൂമിയുടെ വ്യാജ ആധാരം കാണിച്ച് വിശ്വസിപ്പിച്ച് വലിയ തുകകള്‍ മുന്‍കൂറായി വാങ്ങി പിന്നീട് മുങ്ങുന്നതാണ് ഇയാളുടെ രീതി. 2016 ജനുവരിയില്‍ കോഴിക്കോട് ജവഹര്‍ റോഡിലുള്ള പത്ത് സെ ന്റ് ഭൂമിക്ക് ഷിബുലാല്‍ എന്ന പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി കോഴിക്കോട് സ്വദേശിയായ ലോറന്‍സ് എന്നയാള്‍ക്ക് വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം മുന്‍കൂറായി കൈപ്പറ്റി മുങ്ങിയ കേസിലാണ് അറസ്റ്റ്. ഇതേ ഭൂമിയുടെ പേരില്‍ ഇയാള്‍ മലപ്പുറം സ്വദേശിയില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്തതായി വിവരം ലഭിച്ചു.
ഓരോ ഇടപാടിലും വ്യത്യസ്ത പേരുകള്‍ സ്വീകരിക്കുന്ന പ്രതി അതേ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൡ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഓരോ ഇടപാടിനു ശേഷവും പേരും താമസ സ്ഥലവും ഫോ ണ് നമ്പറും മാറ്റുന്ന പ്രതിയെ രണ്ട് വര്‍ഷത്തെ നിരന്തരമായി അന്വേഷണത്തിലൂടെ നടക്കാവ് എസ്ഐ എസ് സജീവ്, എഎസ്ഐ എ അനില്‍ കുമാര്‍, സിവില്‍ പോലിസ് ഓഫിസറായ ബിജു ചേനയില്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജരേഖകള്‍ കണ്ടെടുത്തു.
നഗരപ്രദേശങ്ങളില്‍ ഭൂമി വാങ്ങി വര്‍ഷങ്ങളായി നാട്ടില്‍ വരാതെ വിദേശത്തു കഴിയുന്നുവരുടെ ഭൂമിയാണ് ഇയാള്‍ തിരഞ്ഞെടുക്കുന്നത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ എന്നിവയുണ്ടാക്കി പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ ഇയാളുമായി ബന്ധപ്പെടുന്ന ആളുകളെ സൂക്ഷമമായി നിരീക്ഷിക്കും. ബ്രോക്കര്‍മാരെയും മറ്റ് ഇടനിലക്കാരെയും ഒഴിവാക്കി നേരിട്ട് ബന്ധപ്പെട്ട് ഭൂമിയുടെ വ്യാജ ആധാരം കാണിച്ച് വിശ്വസിപ്പിച്ച് വലിയ തുകകള്‍ മുന്‍കൂറായി വാങ്ങി പിന്നീട് മുങ്ങുന്നതാണ് ഇയാളുടെ രീതി. 2016 ജനുവരിയില്‍ കോഴിക്കോട് ജവഹര്‍ റോഡിലുള്ള പത്ത് സെ ന്റ് ഭൂമിക്ക് ഷിബുലാല്‍ എന്ന പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി കോഴിക്കോട് സ്വദേശിയായ ലോറന്‍സ് എന്നയാള്‍ക്ക് വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം മുന്‍കൂറായി കൈപ്പറ്റി മുങ്ങിയ കേസിലാണ് അറസ്റ്റ്. ഇതേ ഭൂമിയുടെ പേരില്‍ ഇയാള്‍ മലപ്പുറം സ്വദേശിയില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്തതായി വിവരം ലഭിച്ചു.
ഓരോ ഇടപാടിലും വ്യത്യസ്ത പേരുകള്‍ സ്വീകരിക്കുന്ന പ്രതി അതേ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൡ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഓരോ ഇടപാടിനു ശേഷവും പേരും താമസ സ്ഥലവും ഫോ ണ് നമ്പറും മാറ്റുന്ന പ്രതിയെ രണ്ട് വര്‍ഷത്തെ നിരന്തരമായി അന്വേഷണത്തിലൂടെ നടക്കാവ് എസ്ഐ എസ് സജീവ്, എഎസ്ഐ എ അനില്‍ കുമാര്‍, സിവില്‍ പോലിസ് ഓഫിസറായ ബിജു ചേനയില്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജരേഖകള്‍ കണ്ടെടുത്തു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT