പയ്യോളി മനോജ് വധക്കേസ്: രാഷ്ട്രീയ കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിന് ഏരിയാ കമ്മിറ്റി അംഗീകാരം നല്കിയതു പ്രകാരമായിരുന്നു കൊലപാതകമെന്ന് സിബിഐ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് വിവിധ ബ്രാഞ്ചുകളില്‍ നിന്ന് ക്യത്യത്തിന് ആളുകളെ തെരഞ്ഞെടുത്തു. അന്നത്തെ ഏരിയാ സെക്രട്ടറി എന്ന നിലയിലാണ് ചന്തുവിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് കൊലപാതകം സംബന്ധിച്ച് കൃത്യമായ അറിവുണ്ടായിരുന്നു . കൊലപാതകത്തിനുപയോഗിച്ച ആയുധക്കളടക്കം ചില തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സിഐടിയുക്കാരനായ ഓട്ടോ ഡ്രൈവറെ വെട്ടിയതിന്റെ പ്രതികാരമായാണ് മനോജിന്റെ കൊലയെന്നാണ് സിബിഐ പറയുന്നു. അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും രണ്ട് പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
സിപിഎം ജില്ല കമ്മിറ്റിയംഗവും റിട്ട. അധ്യാപകനുമായ ടി ചന്തു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി രാമചന്ദ്രന്, ഏരിയാ കമ്മിറ്റിയംഗം സി സുരേഷ്, പി അനൂപ്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെടി ലിഖേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍സി മുസ്തഫ, അഖില്‍നാഥ് കൊടക്കാട്ട്, നെരവത്ത് രതീഷ്, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി പികെ കുമാരന് എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്.
കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞെങ്കിലും അത് വിചാരണയില്‍ തെളിയേണ്ടതാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. അതേസമയം നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT