പമ്പില്‍ യുവാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി

കോടാലി (തൃശൂര്‍): ചേലക്കാട്ടുകര ശ്രീദുര്‍ഗ പെട്രോള്‍ പമ്പില്‍ ബൈക്കുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ ദേഹത്ത് പെട്രോ ള്‍ ഒഴിച്ച് കത്തിച്ചു. മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപിന് പൊള്ളലേറ്റു. 2000 രൂപയ്ക്ക് ചില്ലറയില്ലെന്നു പമ്പ് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ബൈക്കുകാര്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം രൂക്ഷമായതോടെ കരിമണിയെന്നു വിളിക്കുന്ന ഒമ്പതുങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ വിനീത് കുപ്പിയില്‍ ശേഖരിച്ചിരുന്ന പെട്രോള്‍ ദിലീപിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ ക്കൊളുത്തുകയായിരുന്നു. ഇരുവരും ബൈക്കില്‍ പെട്രോ ള്‍ അടിക്കാനെത്തിയതായിരുന്നു.
25 ശതമാനം പൊള്ളലേറ്റ ദിലീപിനെ കോടാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ചീനിക്ക വീട്ടില്‍ സുരാജ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പമ്പ് ജീവനക്കാരിയുടെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്. മറ്റു ജീവനക്കാരും ഓടിരക്ഷപ്പെട്ടു. പുതുക്കാട് നിന്നു ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് പൂര്‍ണമായും തീയണച്ചത്. തീയണയ്ക്കുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പെട്രോള്‍ പമ്പി ല്‍ ഉണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്. തൊട്ടരികില്‍ കിടന്ന ബൈക്ക് കത്തിയെങ്കിലും ഫ്യൂവല്‍ ഡിസ്‌പെന്‍സറിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.
പെട്രോള്‍ പമ്പിന്റെ കാമറയില്‍ പതിഞ്ഞ പ്രതി വിനീതാണെന്നു പോലിസ് സ്ഥിരീകരിച്ചു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും സ്റ്റേഷന്‍ റൗഡിയാണെന്നും പോലിസ് പറഞ്ഞു. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ വന്ന ദിലീപിനോട് ചില്ലറ വേണമെന്ന് പമ്പുകാര്‍ പറഞ്ഞു. തുടര്‍ന്ന്, പത്തിന്റെ നോട്ടുകള്‍ എണ്ണിക്കൊടുക്കുന്നതിനിടെ പെട്രോള്‍ അടിക്കാനായി പിറകില്‍ നിന്നിരുന്ന വിനീത് ബൈക്ക് മാറ്റാന്‍ പറഞ്ഞു. തുടര്‍ന്ന്, ഇതിനെച്ചൊല്ലി ഇരുവരും വാക്തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ ബൈക്ക് എടുത്ത് പോവാന്‍ ശ്രമിച്ച ദിലീപിന്റെ ശരീരത്തിലേക്ക് പ്രതി പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. തീ പടര്‍ന്ന ദിലീപ് അടുത്തുള്ള തോട്ടില്‍ ചാടിരക്ഷപ്പെട്ടു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.
പ്രതിക്കുവേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പിടികൂടാനായിട്ടില്ല.
Next Story

RELATED STORIES

Share it