Flash News

പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട അക്രമികള്‍ക്കെതിരേ വിവാദ പ്രസ്താവനയുമായി ത്രിപുര ഗവര്‍ണ്ണര്‍

പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട അക്രമികള്‍ക്കെതിരേ വിവാദ പ്രസ്താവനയുമായി ത്രിപുര ഗവര്‍ണ്ണര്‍
X
Tathagata-Roy.

അഗര്‍ത്തല:പത്താന്‍കോട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അക്രമികള്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി ത്രിപുര ഗവര്‍ണ്ണറും മുന്‍ ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്റുമായ തത്താഗാത്താ റോയ്. കൊല്ലപ്പെട്ട അക്രമികളുടെ മൃതദേഹം പന്നി തൊലിയില്‍ ചുറ്റി പന്നിയുടെ മലമൂത്രത്തില്‍ അടക്കം ചെയ്യണമെന്നാണ്  തത്താഗാത്താ റോയ് തന്റെ ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്.

റഷ്യ ഇത്തരത്തിലാണ് അക്രമികളെ ശിക്ഷിക്കുന്നത്. അക്രമികളെ വലിയ ജന്തുക്കളുടെ  ജീര്‍ണ്ണിച്ച അവശിഷ്ടങ്ങളില്‍ നിക്ഷേപിക്കും.ജീവനോടെയും അല്ലാതെയും. അക്രമികള്‍ക്ക് ഹൂറി(മുസ്ലീം പറുദീസയിലെ മോഹിനി) കളുമായുള്ള ഒരു സാധ്യതയും നല്‍കരുത്-ഇങ്ങനെയാണ് തത്താഗാത്താ റോയിയുടെ ട്വിറ്റര്‍ അവസാനിക്കുന്നത്.
എന്നാല്‍ റോയിയുടെ വിവാദ പരാമര്‍ശം തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് ട്വിറ്ററില്‍ വന്ന പ്രതികരണങ്ങള്‍ . റോയിയുടെ പോസ്റ്റ് വര്‍ഗ്ഗീയത കത്തിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങളില്‍ പറയുന്നു. ഇതിനു മുമ്പ് നിരവധി വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഗവര്‍ണ്ണര്‍ നടത്തിയിരുന്നു. അക്രമികളെ പന്നിയവശിഷ്ടങ്ങളില്‍ അടക്കം ചെയ്യണമെന്നത്  മുസ്‌ലിം സമൂഹത്തിന് പന്നി വര്‍ജ്ജ്യമായതിനാലാണെന്നും ഇത് ഗവര്‍ണ്ണറുടെ കരുതികൂട്ടിയുള്ള പരാമര്‍ശമാണെന്നും പ്രതികരണത്തില്‍ പറയുന്നു.
യാക്കൂബ് മേമന്റെ ശവസംസ്‌കാര ചടങ്ങിന് പങ്കെടുത്തവരെല്ലാം തീവ്രവാദികളാണെന്ന് റോയ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. നിരവധി വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ് തത്താഗാത്ത റോയ്.
Next Story

RELATED STORIES

Share it