പത്തനാപുരം പാലത്തിന്റെ അടിത്തറ ഇളകി : പാലം അപകടാവസ്ഥയില്‍
BY Sumeera SMR24 April 2016 5:31 AM GMT
Sumeera SMR24 April 2016 5:31 AM GMT
ആലത്തൂര്‍: ഗായത്രി പുഴയ്ക്ക് കുറുകെയുള്ള പത്തനാപുരം പാലത്തിന്റെ അടിത്തറ ഇളകി പാലം അപകടാവസ്ഥയില്‍. .കാവശ്ശേരി തരൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത കടന്നു പോകുന്ന പാലമാണിത്. മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് അടിത്തറയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. സിമന്റും മെറ്റലും ഇളകി കമ്പി ദ്രവിച്ച നിലയിലാണ്. വേനലില്‍ വെള്ളം വറ്റിയതോടെയാണ് ഇത് വ്യക്തമായി കാണാനായത്. അനിയന്ത്രിതമായ മണലെടുപ്പാണ് പാലത്തിന് ബലക്ഷയം വരാന്‍ കാരണം. അടിത്തറയുടെ ഭാഗത്ത് മണല്‍ ഒരു തരി പോലും അവശേഷിക്കുന്നില്ല.
പാറ തെളിഞ്ഞിരിക്കുന്നു.പത്തനാപുരം, തോണിപ്പാടം, ആറാപ്പുഴ, തോടു കാട്, മാട്ടുമല പ്രദേശത്തെ അനധികൃത ചെങ്കല്‍ച്ചൂള, കരിങ്കല്‍ ക്വാറി എന്നിവിടങ്ങളില്‍ നിന്ന് ഭാരവാഹനങ്ങള്‍ അനിയന്ത്രിതമായി ഓടിയത് പാലത്തിന് സുരക്ഷാ ഭീഷണിയായി. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇതിന് അറുതി വന്നു .രാത്രിയും പുലര്‍ച്ചെയും ഇത്തരം വാഹനങ്ങള്‍ പാലത്തിലൂടെ പായുന്നുണ്ട്. പുതിയ പാലം പണിയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയിരുന്നു.എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി വാങ്ങാനായില്ല.തരൂര്‍ പഞ്ചായത്തിലെ മലയോര കര്‍ഷിക മേഖലയെ ആലത്തൂരും കാവശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പത്ര കടന്നു പോകുന്നത് ഈ പാലം വഴിയാണ്. തിരഞ്ഞെടുപ്പായതിനാല്‍ ഇനി അത് കഴിഞ്ഞേ എന്തെങ്കിലും ചെയ്യാനാകൂയെന്നാണ് അധികാരികളുടെ മറുപടി. തിരഞ്ഞെടുപ്പില്‍ ഇത് സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ ഉറപ്പാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പാറ തെളിഞ്ഞിരിക്കുന്നു.പത്തനാപുരം, തോണിപ്പാടം, ആറാപ്പുഴ, തോടു കാട്, മാട്ടുമല പ്രദേശത്തെ അനധികൃത ചെങ്കല്‍ച്ചൂള, കരിങ്കല്‍ ക്വാറി എന്നിവിടങ്ങളില്‍ നിന്ന് ഭാരവാഹനങ്ങള്‍ അനിയന്ത്രിതമായി ഓടിയത് പാലത്തിന് സുരക്ഷാ ഭീഷണിയായി. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇതിന് അറുതി വന്നു .രാത്രിയും പുലര്‍ച്ചെയും ഇത്തരം വാഹനങ്ങള്‍ പാലത്തിലൂടെ പായുന്നുണ്ട്. പുതിയ പാലം പണിയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയിരുന്നു.എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി വാങ്ങാനായില്ല.തരൂര്‍ പഞ്ചായത്തിലെ മലയോര കര്‍ഷിക മേഖലയെ ആലത്തൂരും കാവശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പത്ര കടന്നു പോകുന്നത് ഈ പാലം വഴിയാണ്. തിരഞ്ഞെടുപ്പായതിനാല്‍ ഇനി അത് കഴിഞ്ഞേ എന്തെങ്കിലും ചെയ്യാനാകൂയെന്നാണ് അധികാരികളുടെ മറുപടി. തിരഞ്ഞെടുപ്പില്‍ ഇത് സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ ഉറപ്പാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT