Flash News

പതിനെട്ടു വയസിന് താഴെയുള്ളവര്‍ക്കെല്ലാം ബലാല്‍സംഗം ചെയ്യാനുള്ള അനുമതി ലഭിച്ചെന്ന് ജ്യോതിയുടെ മാതാവ്

ന്യൂഡല്‍ഹി : പതിനെട്ടു വയസിന് താഴെയുള്ളവര്‍ക്കെല്ലാം ബലാല്‍സംഗം ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റാണ് ഡല്‍ഹി പീഡനക്കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം ശരിവെച്ച വിധിയിലൂടെ സുപ്രീം കോടതി നല്‍കിയിരിക്കുന്നതെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിയുടെ മാതാവ്.വിധി ഇതുതന്നെയാകും എന്ന് തനിക്കറിയാമായിരുന്നുവെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പ്രതികരിച്ചു.

പ്രതികള്‍ക്ക്് സുപ്രീംകോടതി വധശിക്ഷ വിധിക്കണമെന്നും നിയമം മാറുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. കേസിലെ കുട്ടിക്കുറ്റവാളിയ്‌ക്കെതിരെ കൂടുതല്‍ ശിക്ഷ നല്‍കാനാവില്ലായിരിക്കാം. എന്നാല്‍ കേസിലെ ബാക്കി പ്രതികളെ തൂക്കിലേറ്റാന്‍ വൈകുന്നതെന്തകൊണ്ടാണ്- അവര്‍ ചോദിച്ചു.
കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ നിലവിലുള്ള നിയമമനുസരിച്ചു മാത്രമേ നടപടിയെടുക്കാനാകൂ എന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിയുടെ മോചനത്തിന് തടസമൊന്നുമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്്. പ്രതിയെ വിട്ടയക്കുന്നത് സമൂഹത്തിന് ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതാ കമ്മിഷന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍  മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്ന്് ചൂണ്ടിക്കാട്ടിയാണ് കോടതി മോചനം ശരിവെച്ചത്്.
Next Story

RELATED STORIES

Share it