Alappuzha local

പതക്കം നഷ്ടപ്പെട്ട കേസ്‌, സ്‌പെഷ്യല്‍ ആന്റി തെഫ്റ്റ് ടെംപിള്‍ സ്‌ക്വാഡ്്് അന്വേഷണം ആരംഭിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പതക്കം നഷ്ടപ്പെട്ട കേസില്‍ െ്രെകം ബ്രാഞ്ചിനു കീഴിലുള്ള സ്‌പെഷ്യല്‍ ആന്റി തെഫ്റ്റ് ടെംപില്‍ സ്‌ക്വാഡിന്റെ അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സ്‌ക്വാഡിലെ ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചത്. എസ്‌ഐ ജെ വിജയന്‍, സിവില്‍ പോലിസ് ഓഫിസര്‍ വി എസ് വിനോദ് എന്നിവരും സംഘത്തിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ മുന്‍ ഉപദേശക സമിതി സെക്രട്ടറി കൂടിയായ ഡി സുബാഷില്‍ നിന്നു സംഘം വിവരങ്ങള്‍ ശേഖരിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തും ടെംപിള്‍സ്‌ക്വാഡ് എസ് പി സന്തോഷും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇരുവരും എത്തിയില്ല. അന്വേഷണം നടത്തുന്ന സംഘത്തെ ഐജി ശ്രീജിത്ത് എറണാകുളത്തു വിളിച്ചു വരുത്തി വിവരങ്ങള്‍ തേടിയിരുന്നു.ഇതിനു ശേഷമാണ് സംഘം അമ്പലപ്പുഴയിലെത്തിയത്. ചൊവ്വാഴ്ച മുതല്‍ ക്ഷേത്രത്തില്‍ ക്യാംപ് ചെയ്ത് അന്വേഷണം നടത്തുമെന്ന് ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ് പറഞ്ഞു. ഇതുവരെ അമ്പലപ്പുഴ പോലിസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളുടെ കേസ് ഡയറി പൂര്‍ണമായി പരിശോധിച്ച ശേഷമാണ് ടെംപിള്‍സ് ക്വാഡ് അന്വേഷണം ആരംഭിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ടെംപിള്‍ സ്‌ക്വാഡ് വ്യക്തമാക്കി. മുന്‍ അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ 5 പേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചിരുന്നു.ഇതിലൊരാളായ ക്ഷേത്ര ജീവനക്കാരന്‍ രാജു ഏതാനും മാസം മുമ്പ് മരണപ്പെട്ടിരുന്നു. ശേഷിക്കുന്ന മറ്റ് നാലുപേരെയും വിശദമായി ചോദ്യം ചെയ്യുമെന്നും ടെംപിള്‍ സ്‌ക്വാഡ് വ്യക്തമാക്കി.അന്വേഷണ റിപോര്‍ട്ട് അമ്പലപ്പുഴ കോടതിയില്‍ കൈമാറും.കഴിഞ്ഞ ഏപ്രില്‍ 19നാണ് തിരുവാഭരണത്തിലെ പതക്കം കാണാതെ പോയത്.ഇതിനു ശേഷം 20 ന് അമ്പലപ്പുഴ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 23 ന് രൂപമാറ്റം വരുത്തിയ നിലകളില്‍ പതക്കം ലഭിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നവംബര്‍ 20 ന് ടെംപിള്‍ സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തെങ്കിലും കഴിഞ്ഞ ദിവസമാണ് അന്വേഷണം ആരംഭിച്ചത്.
Next Story

RELATED STORIES

Share it