പട്ടികവര്‍ഗ സൊസൈറ്റികള്‍ ശാക്തീകരിക്കാന്‍ നടപടി
BY kasim kzm30 April 2018 4:15 AM GMT
kasim kzm30 April 2018 4:15 AM GMT
കല്‍പ്പറ്റ: നിര്‍മാണ മേഖലയിലെ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ട്രൈബല്‍ സൊസൈറ്റികളെ പട്ടികവര്‍ഗ വികസന വകുപ്പ് ശാക്തീകരിക്കുന്നു. ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സൊസൈറ്റികള്‍ക്ക് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമാക്കിത്തുടങ്ങി.
മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഓരോ സംഘത്തിനും നല്‍കാനാണ് വകുപ്പിന്റെ പദ്ധതി. ജില്ലയില്‍ ആദ്യമായി മുട്ടില്‍ ട്രൈബല്‍ സൊസൈറ്റിക്കാണ് വാര്ക്കപ്പണിക്കുള്ളതടക്കം ഉപകരണങ്ങള്‍ നല്‍കുന്നത്. കരാറുകാരുടെ അനാസ്ഥമൂലം ജില്ലയില്‍ ആദിവാസി ഭവനനിര്‍മാണം താറുമാറായ സാഹചര്യത്തില്‍ 2014ല്‍ പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചതാണ് ട്രൈബല്‍ സൊസൈറ്റികള്‍.
വീടുപണി സമയബന്ധിതമായി നടത്തുന്നതിനൊപ്പം നിര്‍മാണ മേഖലയില്‍ പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം സൃഷ്ടിക്കുകയും സൊസൈറ്റി രൂപീകരണത്തിന്റെ ലക്ഷ്യമായിരുന്നു. ഓരോ സൊസൈറ്റിക്കും പ്രവര്‍ത്തനമൂലധനമായി അര ലക്ഷം രൂപ വീതം പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിക്കുകയുമുണ്ടായി.
നിലവില്‍ നല്ല നിലയിലാണ് സൊസൈറ്റികളില്‍ പതിനഞ്ചോളം എണ്ണത്തിന്റെ പ്രവര്‍ത്തനം. നിരവധി വീടുകളുടെ നിര്‍മാണമാണ് സൊസൈറ്റികള്‍ ഇതിനകം പൂര്‍ത്തിയാക്കിയത്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയതടക്കം വീടുകളുടെ പ്രവൃത്തി നടത്തിവരികയുമാണ്. കഴിഞ്ഞ സമ്പത്തികവര്ഷം എഴുപതോളം വീടുകള്‍ നിര്‍മിച്ച മുട്ടില്‍ ട്രൈബല്‍ സൊസൈറ്റി ഈ വര്‍ഷം 250ഓളം വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്.
ആദിവാസി ഭവനനിര്‍മാണത്തില്‍ കരാറുകാര്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെ നടത്തുന്ന അഴിമതിക്ക് ട്രൈബല്‍ സൊസൈറ്റികളുടെ രൂപീകരണത്തോടെ മാറ്റമായെന്നു കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്‍ ജെ റെജി പറഞ്ഞു.
ജില്ലയിലെ മറ്റ് ട്രൈബല്‍ സൊസൈറ്റികള്‍ക്കും പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് നടപ്പു സാമ്പത്തികവര്‍ഷം തന്നെ നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമാക്കും.
മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഓരോ സംഘത്തിനും നല്‍കാനാണ് വകുപ്പിന്റെ പദ്ധതി. ജില്ലയില്‍ ആദ്യമായി മുട്ടില്‍ ട്രൈബല്‍ സൊസൈറ്റിക്കാണ് വാര്ക്കപ്പണിക്കുള്ളതടക്കം ഉപകരണങ്ങള്‍ നല്‍കുന്നത്. കരാറുകാരുടെ അനാസ്ഥമൂലം ജില്ലയില്‍ ആദിവാസി ഭവനനിര്‍മാണം താറുമാറായ സാഹചര്യത്തില്‍ 2014ല്‍ പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചതാണ് ട്രൈബല്‍ സൊസൈറ്റികള്‍.
വീടുപണി സമയബന്ധിതമായി നടത്തുന്നതിനൊപ്പം നിര്‍മാണ മേഖലയില്‍ പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം സൃഷ്ടിക്കുകയും സൊസൈറ്റി രൂപീകരണത്തിന്റെ ലക്ഷ്യമായിരുന്നു. ഓരോ സൊസൈറ്റിക്കും പ്രവര്‍ത്തനമൂലധനമായി അര ലക്ഷം രൂപ വീതം പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിക്കുകയുമുണ്ടായി.
നിലവില്‍ നല്ല നിലയിലാണ് സൊസൈറ്റികളില്‍ പതിനഞ്ചോളം എണ്ണത്തിന്റെ പ്രവര്‍ത്തനം. നിരവധി വീടുകളുടെ നിര്‍മാണമാണ് സൊസൈറ്റികള്‍ ഇതിനകം പൂര്‍ത്തിയാക്കിയത്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയതടക്കം വീടുകളുടെ പ്രവൃത്തി നടത്തിവരികയുമാണ്. കഴിഞ്ഞ സമ്പത്തികവര്ഷം എഴുപതോളം വീടുകള്‍ നിര്‍മിച്ച മുട്ടില്‍ ട്രൈബല്‍ സൊസൈറ്റി ഈ വര്‍ഷം 250ഓളം വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്.
ആദിവാസി ഭവനനിര്‍മാണത്തില്‍ കരാറുകാര്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെ നടത്തുന്ന അഴിമതിക്ക് ട്രൈബല്‍ സൊസൈറ്റികളുടെ രൂപീകരണത്തോടെ മാറ്റമായെന്നു കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്‍ ജെ റെജി പറഞ്ഞു.
ജില്ലയിലെ മറ്റ് ട്രൈബല്‍ സൊസൈറ്റികള്‍ക്കും പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് നടപ്പു സാമ്പത്തികവര്‍ഷം തന്നെ നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമാക്കും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT