പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറിക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയത് വിവാദമാകുന്നു
BY ajay G.A.G23 Nov 2015 5:53 AM GMT
ajay G.A.G23 Nov 2015 5:53 AM GMT
തിരുവനന്തപുരം: പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമാകുന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയാണ് ഈ മാസം 11ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാകുന്നതോടെ പരിസ്ഥിതിപ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലെ പട്ടയഭൂമി കരിങ്കല്‍ക്വാറി മാഫിയയുടെ നിയന്ത്രണത്തിലാകുമെന്നാണ് പ്രധാന ആശങ്ക. പരിസ്ഥിതി നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്് അടച്ചുപൂട്ടിയ ക്വാറികള്‍ക്കും ഇതോടെ തുറന്നു പ്രവര്‍ത്തിക്കാനാകും. 1964 ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച്്് പട്ടയഭൂമി കൃഷിആവശ്യങ്ങള്‍ക്കോ വീട് നിര്‍മിക്കാനോ അനുബന്ധപ്രവൃത്തികള്‍ക്കോ മാത്രമേ ഉപയോഗിക്കാനാവൂ. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത്തരം ഭൂമിയിലും കരിങ്കല്‍ ഖനനം നടത്താനാകും.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT