Flash News

പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറിക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയത് വിവാദമാകുന്നു

തിരുവനന്തപുരം: പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക്  അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമാകുന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയാണ് ഈ മാസം 11ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാകുന്നതോടെ  പരിസ്ഥിതിപ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലെ പട്ടയഭൂമി കരിങ്കല്‍ക്വാറി മാഫിയയുടെ നിയന്ത്രണത്തിലാകുമെന്നാണ് പ്രധാന ആശങ്ക. പരിസ്ഥിതി നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്് അടച്ചുപൂട്ടിയ ക്വാറികള്‍ക്കും ഇതോടെ തുറന്നു പ്രവര്‍ത്തിക്കാനാകും. 1964 ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച്്് പട്ടയഭൂമി കൃഷിആവശ്യങ്ങള്‍ക്കോ വീട് നിര്‍മിക്കാനോ അനുബന്ധപ്രവൃത്തികള്‍ക്കോ മാത്രമേ ഉപയോഗിക്കാനാവൂ. എന്നാല്‍  പുതിയ ഉത്തരവ് പ്രകാരം ഇത്തരം ഭൂമിയിലും കരിങ്കല്‍ ഖനനം നടത്താനാകും.
Next Story

RELATED STORIES

Share it