പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: അജ്മല്‍ ഇസ്മാഈല്‍
BY kasim kzm9 Jun 2018 4:08 AM GMT
kasim kzm9 Jun 2018 4:08 AM GMT
തിരുവനന്തപുരം: പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നിയമസഭയില്‍പ്പോലും പച്ചക്കള്ളം പുലമ്പുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍. ആലുവ എടത്തലയില്‍ യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവരെ തീവ്രവാദിയാക്കിയ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ സസ്പെന്‍ഷനിലിരിക്കുന്ന എഎസ്ഐ ഇന്ദുചൂഡന് ഉള്‍പ്പെടെയുള്ള പോലിസ് സംഘമാണ് യുവാവിനെ മര്‍ദിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. ക്രൂരമര്‍ദനമേറ്റ യുവാവിനെ പരിക്കില്ലെന്നു പറഞ്ഞ് തിരിച്ചയച്ച ആലുവ ഗവണ്മെന്റ് താലൂക്കാശുപത്രിയിലെ ഡോ. പ്രദീപിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കുറ്റക്കാരായ പോലിസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തീവ്രവാദം ആരോപിച്ച് ഇല്ലായ്മ ചെയ്യാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ശിഹാബുദ്ദീന് മന്നാനി സംസാരിച്ചു. ജിപിഒ ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര നേതൃത്വം നല്കി. മാര്‍ച്ച് നിയമസഭാ പരിസരത്ത് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.
നിലവില്‍ സസ്പെന്‍ഷനിലിരിക്കുന്ന എഎസ്ഐ ഇന്ദുചൂഡന് ഉള്‍പ്പെടെയുള്ള പോലിസ് സംഘമാണ് യുവാവിനെ മര്‍ദിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. ക്രൂരമര്‍ദനമേറ്റ യുവാവിനെ പരിക്കില്ലെന്നു പറഞ്ഞ് തിരിച്ചയച്ച ആലുവ ഗവണ്മെന്റ് താലൂക്കാശുപത്രിയിലെ ഡോ. പ്രദീപിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കുറ്റക്കാരായ പോലിസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തീവ്രവാദം ആരോപിച്ച് ഇല്ലായ്മ ചെയ്യാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ശിഹാബുദ്ദീന് മന്നാനി സംസാരിച്ചു. ജിപിഒ ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര നേതൃത്വം നല്കി. മാര്‍ച്ച് നിയമസഭാ പരിസരത്ത് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT