നോട്ടീസ് വിതരണത്തെച്ചൊല്ലി സെക്രേട്ടറിയറ്റില്‍ സംഘര്‍ഷം
BY kasim kzm20 July 2018 4:08 AM GMT
kasim kzm20 July 2018 4:08 AM GMT
തിരുവനന്തപുരം: നോട്ടീസ് വിതരണത്തെ ചൊല്ലി സെക്രട്ടേറിയറ്റിലെ ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മോഹനചന്ദ്രനെയും അണ്ടര്‍ സെക്രട്ടറി ജി ഗിരീഷ്കുമാറിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയമവകുപ്പിലെ നോഡല്‍ സെക്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. പ്രതിപക്ഷ അനുകൂല സംഘടനയായ ലോ സെക്രട്ടേറിയറ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം എസ് മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം നടത്തിയത്. നിയമവകുപ്പിലെ ക്രമപ്രകാരമല്ലാതുള്ള ട്രാന്‍സ്ഫറിനും പ്രമോഷനുമെതിരായും വ്യാജ നിയമബിരുദമുള്ള വ്യക്തി ജോലിയില്‍ തുടരുന്നത് പരാമര്ശിച്ചുമുള്ള നോട്ടീസാണ് വിതരണം ചെയ്തത്.
എന്നാല്‍, നോട്ടീസില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്നു പറഞ്ഞ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നിയമവിഭാഗത്തിലെ കണ്‍വീനര്‍ ജി ഗിരീഷ്കുമാര്‍ നോട്ടീസ് വിതരണത്തെ എതിര്‍ത്തു. ഇരുവരും വാക്കേറ്റമായതോടെ എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് പി ഹണിയുടെ നേതൃത്വത്തില്‍ സംഘടനയിലെ കുറച്ച് അംഗങ്ങളും സ്ഥലത്തെത്തി. ഇതിനിടയില്‍ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും തുടര്‍ന്ന് സംഘട്ടനത്തിലേക്കു നീങ്ങുകയുമായിരുന്നു.
സാരമായി പരിക്കേറ്റ മോഹനചന്ദ്രനെയും ഗിരീഷ്കുമാറിനെയും ജില്ലാ ആശുപത്രി രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്റോണ്‍മെന്റ് പോലിസില്‍ രണ്ടുകൂട്ടരും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
നിയമവകുപ്പിലെ നോഡല്‍ സെക്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. പ്രതിപക്ഷ അനുകൂല സംഘടനയായ ലോ സെക്രട്ടേറിയറ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം എസ് മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം നടത്തിയത്. നിയമവകുപ്പിലെ ക്രമപ്രകാരമല്ലാതുള്ള ട്രാന്‍സ്ഫറിനും പ്രമോഷനുമെതിരായും വ്യാജ നിയമബിരുദമുള്ള വ്യക്തി ജോലിയില്‍ തുടരുന്നത് പരാമര്ശിച്ചുമുള്ള നോട്ടീസാണ് വിതരണം ചെയ്തത്.
എന്നാല്‍, നോട്ടീസില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്നു പറഞ്ഞ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നിയമവിഭാഗത്തിലെ കണ്‍വീനര്‍ ജി ഗിരീഷ്കുമാര്‍ നോട്ടീസ് വിതരണത്തെ എതിര്‍ത്തു. ഇരുവരും വാക്കേറ്റമായതോടെ എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് പി ഹണിയുടെ നേതൃത്വത്തില്‍ സംഘടനയിലെ കുറച്ച് അംഗങ്ങളും സ്ഥലത്തെത്തി. ഇതിനിടയില്‍ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും തുടര്‍ന്ന് സംഘട്ടനത്തിലേക്കു നീങ്ങുകയുമായിരുന്നു.
സാരമായി പരിക്കേറ്റ മോഹനചന്ദ്രനെയും ഗിരീഷ്കുമാറിനെയും ജില്ലാ ആശുപത്രി രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്റോണ്‍മെന്റ് പോലിസില്‍ രണ്ടുകൂട്ടരും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT