നീരവ് മോദി ബിജെപിക്ക് 250 കോടി സംഭാവന നല്കി
BY kasim kzm26 Feb 2018 3:27 AM GMT
kasim kzm26 Feb 2018 3:27 AM GMT
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,300 കോടി രൂപ തട്ടിപ്പു നടത്തിയതിന് നിയമനടപടി നേരിടുന്ന നീരവ് മോദി ബിജെപിയുടെ അടുത്ത കൂട്ടാളിയാണെന്ന് ശിവസേന. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നീരവ് മോദി വലിയ സഹായം നല്‍കിയതായി ശിവസേനയുടെ മുഖപത്രമായ സാമ്്നയിലെ ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നീരവ് മോദി നേരിട്ടും അല്ലാതെയും ബിജെപി ഫണ്ടിലേക്ക് 250 കോടി രൂപയോളം സംഭാവന ചെയ്തതായി ശിവസേനയുടെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. ബിജെപി വലിയ വിജയം നേടിയ 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നീരവ് കാര്യമായ സഹായം ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ ബാങ്ക് ലോണിന്റെയും നികുതിയുടെയും പേരില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ വമ്പന്മാര് രക്ഷപ്പെടുന്നത് ഇത്തരം കൊടുക്കല്‍ വാങ്ങലിലൂടെയാണെന്ന് ശിവസേന വിമര്‍ശിക്കുന്നു.
2014ലെ തിരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ പാര്‍ട്ടിക്കകത്തു നിന്ന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, അദാനി, അംബാനി ഉള്‍പ്പെടെയുള്ള ബിസിനസുകാരുടെയും വ്യവസായികളുടെയും സഹായത്തോടെ നടത്തിയ കോടികളുടെ മാധ്യമ കാംപയിനുകള്ക്കൊടുവിലാണ് മോദി സ്ഥാനമുറപ്പിച്ചതെന്ന് മുംബൈയിലെ മുതിര്‍ന്ന സേനാനേതാക്കള്‍ പറയുന്നു.
നീരവ് മോദി ജനുവരിയില്‍ രാജ്യം വിട്ടതായി വ്യക്തമായിരുെന്നന്നും എന്നാല്‍, അതിനു ശേഷമാണ് ദാവോസില്‍ അദ്ദേഹം നരേന്ദ്രമോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടതെന്നും സാമ്ന ചൂണ്ടിക്കാട്ടി. നീരവ് ബിജെപിയുടെ പങ്കാളിയാണെന്നും ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചു നല്കുന്നതില് മുന്നിലുണ്ടായിരുന്നത് നീരവാണെന്നും തുടര്‍ന്നു പറയുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ദാവോസിലേക്കു പോവാനും മോദിയുമായി കൂടിക്കാഴ്ച നടത്താനും നീരവിന് സാധിച്ചത് എങ്ങനെയെന്ന് സാമ്നയിലെ ലേഖനത്തില്‍ ചോദിക്കുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നീരവ് മോദി നേരിട്ടും അല്ലാതെയും ബിജെപി ഫണ്ടിലേക്ക് 250 കോടി രൂപയോളം സംഭാവന ചെയ്തതായി ശിവസേനയുടെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. ബിജെപി വലിയ വിജയം നേടിയ 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നീരവ് കാര്യമായ സഹായം ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ ബാങ്ക് ലോണിന്റെയും നികുതിയുടെയും പേരില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ വമ്പന്മാര് രക്ഷപ്പെടുന്നത് ഇത്തരം കൊടുക്കല്‍ വാങ്ങലിലൂടെയാണെന്ന് ശിവസേന വിമര്‍ശിക്കുന്നു.
2014ലെ തിരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ പാര്‍ട്ടിക്കകത്തു നിന്ന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, അദാനി, അംബാനി ഉള്‍പ്പെടെയുള്ള ബിസിനസുകാരുടെയും വ്യവസായികളുടെയും സഹായത്തോടെ നടത്തിയ കോടികളുടെ മാധ്യമ കാംപയിനുകള്ക്കൊടുവിലാണ് മോദി സ്ഥാനമുറപ്പിച്ചതെന്ന് മുംബൈയിലെ മുതിര്‍ന്ന സേനാനേതാക്കള്‍ പറയുന്നു.
നീരവ് മോദി ജനുവരിയില്‍ രാജ്യം വിട്ടതായി വ്യക്തമായിരുെന്നന്നും എന്നാല്‍, അതിനു ശേഷമാണ് ദാവോസില്‍ അദ്ദേഹം നരേന്ദ്രമോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടതെന്നും സാമ്ന ചൂണ്ടിക്കാട്ടി. നീരവ് ബിജെപിയുടെ പങ്കാളിയാണെന്നും ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചു നല്കുന്നതില് മുന്നിലുണ്ടായിരുന്നത് നീരവാണെന്നും തുടര്‍ന്നു പറയുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ദാവോസിലേക്കു പോവാനും മോദിയുമായി കൂടിക്കാഴ്ച നടത്താനും നീരവിന് സാധിച്ചത് എങ്ങനെയെന്ന് സാമ്നയിലെ ലേഖനത്തില്‍ ചോദിക്കുന്നു.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT