നിലപാട്മാറ്റത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന: പി സി ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം സൂരക്ഷിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അനവസരത്തിലുള്ള പ്രസ്താവനയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് പി സി ജോര്‍ജ്. കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ സൂരക്ഷയെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട വിഷയത്തില്‍ യാരൊരുവിധ പഠനവും കൂടാതെ മുഖ്യമന്ത്രി കസേരയിലിരുന്ന് കൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസ്താവന രാഷ്ട്രീയവും സാമ്പത്തികവുമായ ലഭേച്ഛയോടുകൂടി തന്നെയാണ്. ഒരു എംപിയെ കിട്ടാന്‍വേണ്ടി അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോന്‍ കേരളത്തോട് കൊലച്ചതി കാണിച്ചുകൊണ്ട് 1970ല്‍ മുല്ലപ്പെരിയാര്‍ ഡാം കരാര്‍ പുതുക്കിക്കൊടുത്തതിന് സമാനമായ ലക്ഷ്യങ്ങള്‍ പിണറായിയുടെ നിലപാടിന് പിന്നിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവന തമിഴ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ഇതിനു പിന്നില്‍ നടന്നതെന്തെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാവും. ആതിരപ്പള്ളി പദ്ധതിയുമായി ഇനി മുന്നോട്ട് പോവാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it