നിയാസുല്‍ ഹഖിന്റെ പേരില്‍ കോണ്‍സുലേറ്റ് അവാര്‍ഡ്

ജിദ്ദ: സന്നദ്ധസേവനം മനുഷ്യരാശിയോടുള്ള മഹത്തായ സമീപനമാണെന്ന് ജിദ്ദ ഇന്ത്യന്‍ കോ ണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്ക് അഭിപ്രായപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളെ പോലെ ഇന്ത്യയില്‍ വോളന്ററിസം പ്രധാനപ്പെട്ട സേവനമേഖലയായി രൂപപ്പെട്ടിട്ടില്ലെങ്കിലും പ്രവാസി ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്.
സന്നദ്ധസേവനത്തിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തി മറ്റു ജോലികളില്‍ ലഭിക്കില്ലെന്നും അദ്ദേഹം വിലയിരുത്തി. സേവനപ്രവര്‍ത്തനത്തിടെ മിനാ ദുരന്തത്തില്‍ മരിച്ച ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ നിയാസുല്‍ ഹഖ് മന്‍സൂരിയുടെ അനുശോചന യോഗം കോണ്‍സുലേറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയാസുല്‍ ഹഖ് മന്‍സൂരിയുടെ മരണം ഒരര്‍ഥത്തില്‍ നമുക്കും നമ്മുടെ മക്കള്‍ക്കുമെല്ലാം പ്രചോദനമാണ്. പ്രവര്‍ത്തനവേ ളയില്‍ ജീവത്യാഗം ചെയ്ത സന്നദ്ധസേവകന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തി ല്‍ പങ്കുചേരുന്നതായും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
നിയാസുല്‍ ഹഖ് മന്‍സൂരിയുടെ പേരില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടുത്ത വര്‍ഷം മുതല്‍ ഏറ്റവും മികച്ച ഹജ്ജ് വോളന്റിയര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു.
ദുല്‍ഹജ്ജ് 10ന് ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി ഹാജിമാര്‍ക്കൊപ്പം നിയാസുല്‍ ഹഖും മരണത്തെ പുല്‍കിയത്. യാമ്പുവില്‍ നിന്നാണ് ഹജ്ജ് വോളന്റിയര്‍ സേവനത്തിന് ഇദ്ദേഹമെത്തിയത്. മൂന്നു വര്‍ഷമായി യാമ്പുവിലെ ഹാന്‍വ സഊദി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സിവില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തുവരുകയായിരുന്നു. ഭാര്യയും മൂന്നു പെണ്‍മ ക്കളുമുണ്ട്. സഹോദരന്‍ അന്‍വറുല്‍ ഹഖ് ഇതേ കമ്പനിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
നിയാസുല്‍ ഹഖിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ മൊമെന്റോ സഹോദരന്‍ അന്‍വറുല്‍ ഹഖ് ഏറ്റുവാങ്ങി. ഔന്നത്യ ബോധത്തിന്റെയും സേവനസന്നദ്ധതയുടെയും ഉടമയായ സഹോദരന്‍ മതകാര്യങ്ങളില്‍ കര്‍ശനനിഷ്ഠയുള്ളവനായിരുന്നുവെന്ന് സഹോദരന്‍ അനുസ്മരിച്ചു.
Next Story

RELATED STORIES

Share it