wayanad local

നിയമസഭാ തിരഞ്ഞെടുപ്പ്: ആകെ പോള്‍ ചെയ്തത് 4,65,941 വോട്ടുകള്‍

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ പോള്‍ ചെയ്തത് 4,65,941 വോട്ടുകള്‍. ഇതില്‍ 2,28,240 പുരുഷ വോട്ടര്‍മാരും 2,27,701 സ്ത്രീ വോട്ടര്‍മാരുമാണ്. ഇത്തവണ പോളിങില്‍ അഞ്ചു ശതമാനത്തോളം വര്‍ധനയുണ്ടായി. ജില്ലയില്‍ സ്വീപ് പദ്ധതിയും ഓര്‍മമരം പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കിയത് വോട്ടിങ് ശതമാനം വര്‍ധിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളിലായി 2,92,001 പുരുഷ വോട്ടര്‍മാരും 3,03,680 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 5,95,681 വോട്ടര്‍മാരാണുള്ളത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 2,17,661 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,66,48 പുരുഷ വോട്ടര്‍മാരില്‍ 83,782 പേര്‍ വോട്ട് രേഖപ്പെടുത്തി. (78.56 ശതമാനം). 1,11,013 സ്ത്രീ വോട്ടര്‍മാരില്‍ 87,185 പേര്‍ വോട്ട് രേഖപ്പെടുത്തി (78.54).
കല്‍പ്പറ്റയില്‍ 1,90,643 വോട്ടര്‍മാരില്‍ 1,50,123 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 93,172 പുരുഷ വോട്ടര്‍മാരില്‍ 72,815 പേര്‍ വോട്ട് ചെയ്തു (78.15). 97,471 സ്ത്രീ വോട്ടര്‍മാരില്‍ 77,308 പേര്‍ വോട്ട് രേഖപ്പെടുത്തി (79.31). മാനന്തവാടിയില്‍ 1,87,377 വോട്ടര്‍മാരില്‍ 1,44,851 പേര്‍ വോട്ട് ചെയ്തു. 92,181 പുരുഷ വോട്ടര്‍മാരില്‍ 71,643 പേര്‍ വോട്ട് ചെയ്തു. (77.72). 95,196 സ്ത്രീ വോട്ടര്‍മാരില്‍ 73,208 പേര്‍ വോട്ട് ചെയ്തു (76.9). 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ എണ്ണത്തിലും പോളിങിലും മൂന്നു മണ്ഡലങ്ങളിലും വര്‍ധനയുണ്ടായിട്ടുണ്ട്.
കല്‍പ്പറ്റയില്‍ 2011ല്‍ 74.19 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 4.56 ശതമാനം വര്‍ധിച്ചു. മാനന്തവാടിയില്‍ 74.15 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിങ് ശതമാനം. ഇത്തവണ 3.15 ശതമാനം ഉയര്‍ന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ 2011ല്‍ 73.18 ആയിരുന്നു പോളിങ് ശതമാനം. ഇത്തവണ 5.37 ശതമാനം കൂടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ശരാശരി പോളിങ് ശതമാനം 72 ആയിരുന്നു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 71.32, കല്‍പ്പറ്റ- 72.53, മാനന്തവാടി- 72.13 എന്നിങ്ങനെയാണ്.
ജില്ലയില്‍ ഒരു ഓക്‌സിലയറി ബൂത്തടക്കം സുല്‍ത്താന്‍ ബത്തേരിയില്‍ 184ഉം കല്‍പ്പറ്റയില്‍ 145ഉം മാനന്തവാടിയില്‍ 141ഉം ഉള്‍പ്പെടെ 471 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 47 ബൂത്തുകള്‍ മാതൃകാ ബൂത്തുകളായിരുന്നു. വനിതകള്‍ മാത്രം പോളിങ് ഉദ്യോഗസ്ഥരായ എട്ടു ബൂത്തുകളും ഉണ്ടായിരുന്നു. 2,952 ഉദ്യാഗസ്ഥരെയാണ് പോളിങിനായി നിയോഗിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 42 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. 21 ബൂത്തുകളില്‍ വീഡിയോഗ്രഫിയും 31 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും ഏര്‍പ്പെടുത്തി. 25 ബൂത്തുകളില്‍ സിആര്‍പിഎഫും 32 ബൂത്തുകളില്‍ കര്‍ണാടക പോലിസും സുരക്ഷയൊരുക്കി.
Next Story

RELATED STORIES

Share it