kozhikode local

നിപാ വൈറസ്: ഭയമല്ല, ജാഗ്രതയാണാവശ്യം

കോഴിക്കോട്: നിപാ ബാധിച്ച രോഗിയുമായി അടുത്ത് ഇടപഴകിയ ബന്ധുകള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പനി, തലവേധന, ചുമ, ശ്വാസംമുട്ടല്‍ ബോധാവസ്ഥയിലുള്ള വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ സ്വയം പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റുള്ളവരുമായി ഇടപഴകാതിരിക്കേണ്ടതാണെന്ന്്് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത്തരം വ്യക്തികള്‍ 0495 238100 എന്ന നിപാ ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം സ്വീകരിക്കണം.
നിപാ രോഗിയുമായി ബന്ധമുള്ള വ്യക്തികള്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 21 ദിവസമെങ്കിലും സ്വയം നിരീക്ഷണ വിധേയമാവുന്നതിന്റെ ഭാഗമായി അടുത്ത ബന്ധുക്കളുമായി സുരക്ഷിതമായ അകലം പാലിക്ക ണം. നിപാ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും രോഗം സ്ഥിരീകരിച്ച വ്യക്തികളില്‍ നിന്നും മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നതായി കണ്ടിട്ടുള്ളു. അതുകൊണ്ടുതന്നെ അകാരണമായ ഭയമോ ഭീതിയോ ആവശ്യമില്ല.രോഗികളുമായി എതെങ്കിലും തരത്തില്‍ ബന്ധമുണ്ടായി എന്നു ബോധ്യപ്പെട്ട എല്ലാവരും ആരോഗ്യവകുപ്പിന്റെ നീരിക്ഷണത്തിലാണ്.
രോഗബാധ സംശയിക്കുന്ന വ്യക്തികളെ ചികില്‍സയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവര്‍ ഉള്‍പ്പെട്ട ആംബുലന്‍സ് സേവനം സജ്ജമാണ്. രോഗപകര്‍ച്ച തടയുവാനും ശാസ്ത്രീയമായ ചികില്‍സ നല്‍കുന്നതിനും വേണ്ടി മെഡിക്കല്‍ കോളജില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ബ്ലോക്ക് സജ്ജമാക്കി. ജില്ലയിലെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിപാ വൈറസ് രോഗബാധയുടെ പ്രതിരോധത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും അവലംബിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. നിപാ സംബന്ധിച്ച് ശരിയായ ജനങ്ങളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പിന്റെ സഹായവും ലഭ്യമാണ്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ കിട്ടാന്‍ 917592808182 എന്ന നമ്പറില്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത് വെക്കുക. ശേഷം നിപാ സഹായം ലഭ്യമായ േേവു://ചശുമവ ഒലഹു അുു ഝ സീു്യേ.രീ ാ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പില്‍ 917592808182 എന്ന നമ്പറില്‍  വരുന്ന ആധികാരിക സന്ദേശങ്ങള്‍ പരിശോധിക്കാം.
Next Story

RELATED STORIES

Share it