നിപാ ഭീതിയകന്നു: മിഠായിത്തെരുവ് പെരുന്നാള്‍ത്തിരക്കില്‍
BY kasim kzm11 Jun 2018 4:02 AM GMT
kasim kzm11 Jun 2018 4:02 AM GMT
കോഴിക്കോട്: നിപാ പേടിയകന്ന് മിഠായിത്തെരുവ് പെരുന്നാള്‍ തിരക്കില്‍. നിപാ നിയന്ത്രണങ്ങളെല്ലാം നീക്കിയെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ഇന്നലെ ഉച്ചയോടെ മിഠായിത്തെരുവ് സജീവമായി. കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയും അല്പമൊന്ന് മാറി നിന്നു.
തെളിഞ്ഞ ഞായറാഴ്ചയില്‍ മിഠായിത്തെരുവ് ശരിക്കും പെരുന്നാള്‍ തിരക്കിലാണ്ടു. പെരുന്നാളിനി കേവലം മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണുള്ളത്. മാത്രമല്ല, നിപാ നിയന്ത്രണം കാരണം ജില്ലയിലെ സ്കൂളുകളും നാളെ തുറക്കാനിരിക്കയാണ്.
ബാഗും കുടയും ചെരിപ്പും ടിഫിന്‍ബോക്സും അടക്കം സ്കൂള്‍ കുട്ടികള്‍ക്കുള്ള സാധനങ്ങള്വാങ്ങാനായുള്ള അവസാന തിരക്കും ദൃശ്യമായിരുന്നു. പെരുന്നാള്‍ വസ്ത്രങ്ങളും സ്കൂള്‍ കുട്ടികള്‍ക്കുള്ള സാധനങ്ങളും വാങ്ങുന്നതിനായി കുട്ടികളേയും കൂട്ടിയാണ് ഇപ്പോഴെല്ലാവരും എത്തുന്നത്. ഇപ്പോള്‍ നിപാ ഭയം മാറിയിരിക്കുന്നു.
കുഞ്ഞുങ്ങളെ നഗരത്തിലേക്ക് നിപാ ഭയത്താല്‍ കൊണ്ടുവരാതിരുന്നവര് പോലും ഇന്നലെ ഇവരുമായാണ് എത്തിയത്. പലരും കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളും മറ്റും വാങ്ങാനാവുന്നതിലുള്ള തിരക്കിലും ആശ്വാസത്തിലുമാണ്.
നിപാ ഭയത്താല്‍ മന്ദീഭവിച്ച വിപണി അല്പമൊന്ന് ഉണരാന്‍ തുടങ്ങിയപ്പോഴേക്കും കടുത്ത മഴ വിപണിയെ, പ്രത്യേകിച്ചും തെരുവുകച്ചവടത്തെ മോശമായി ബാധിച്ചിരുന്നു. എന്നാല്‍ ഇന്നലത്തെ തെളിഞ്ഞ ആകാശം തെരുവിന് പെരുന്നാള്‍ ചൂട് പകര്‍ന്നു. സണ്‍ഡേ മാര്‍ക്കറ്റ് പെരുന്നാള്‍ മാര്‍ക്കറ്റിന് വഴിമാറിയപ്പോള്‍ കച്ചവടക്കാരുടെയും വാങ്ങാനെത്തിയവരുടെയും മുഖത്ത് പെരുന്നാള്‍ പിറ.
ഇരുപത്തേഴാം രാവെത്തിയിരിക്കുന്നു. വരുന്ന രണ്ടു ദിവസം കൂടി മഴയൊന്നു വിട്ടുനിന്നാല്‍ മിഠായിത്തെരുവിനെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തെല്ലൊരാശ്വാസമായേനെ.
തെളിഞ്ഞ ഞായറാഴ്ചയില്‍ മിഠായിത്തെരുവ് ശരിക്കും പെരുന്നാള്‍ തിരക്കിലാണ്ടു. പെരുന്നാളിനി കേവലം മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണുള്ളത്. മാത്രമല്ല, നിപാ നിയന്ത്രണം കാരണം ജില്ലയിലെ സ്കൂളുകളും നാളെ തുറക്കാനിരിക്കയാണ്.
ബാഗും കുടയും ചെരിപ്പും ടിഫിന്‍ബോക്സും അടക്കം സ്കൂള്‍ കുട്ടികള്‍ക്കുള്ള സാധനങ്ങള്വാങ്ങാനായുള്ള അവസാന തിരക്കും ദൃശ്യമായിരുന്നു. പെരുന്നാള്‍ വസ്ത്രങ്ങളും സ്കൂള്‍ കുട്ടികള്‍ക്കുള്ള സാധനങ്ങളും വാങ്ങുന്നതിനായി കുട്ടികളേയും കൂട്ടിയാണ് ഇപ്പോഴെല്ലാവരും എത്തുന്നത്. ഇപ്പോള്‍ നിപാ ഭയം മാറിയിരിക്കുന്നു.
കുഞ്ഞുങ്ങളെ നഗരത്തിലേക്ക് നിപാ ഭയത്താല്‍ കൊണ്ടുവരാതിരുന്നവര് പോലും ഇന്നലെ ഇവരുമായാണ് എത്തിയത്. പലരും കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളും മറ്റും വാങ്ങാനാവുന്നതിലുള്ള തിരക്കിലും ആശ്വാസത്തിലുമാണ്.
നിപാ ഭയത്താല്‍ മന്ദീഭവിച്ച വിപണി അല്പമൊന്ന് ഉണരാന്‍ തുടങ്ങിയപ്പോഴേക്കും കടുത്ത മഴ വിപണിയെ, പ്രത്യേകിച്ചും തെരുവുകച്ചവടത്തെ മോശമായി ബാധിച്ചിരുന്നു. എന്നാല്‍ ഇന്നലത്തെ തെളിഞ്ഞ ആകാശം തെരുവിന് പെരുന്നാള്‍ ചൂട് പകര്‍ന്നു. സണ്‍ഡേ മാര്‍ക്കറ്റ് പെരുന്നാള്‍ മാര്‍ക്കറ്റിന് വഴിമാറിയപ്പോള്‍ കച്ചവടക്കാരുടെയും വാങ്ങാനെത്തിയവരുടെയും മുഖത്ത് പെരുന്നാള്‍ പിറ.
ഇരുപത്തേഴാം രാവെത്തിയിരിക്കുന്നു. വരുന്ന രണ്ടു ദിവസം കൂടി മഴയൊന്നു വിട്ടുനിന്നാല്‍ മിഠായിത്തെരുവിനെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തെല്ലൊരാശ്വാസമായേനെ.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT