നിക്ഷേപക സംഗമം: ലഖ്നോ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 65 കോടി
BY kasim kzm24 Feb 2018 1:48 AM GMT
kasim kzm24 Feb 2018 1:48 AM GMT
ലഖ്നോ: നിക്ഷേപക സംഗമം- 2018നായി ഉത്തര്‍പ്രദേശ് തലസ്ഥാന നഗരമായ ലഖ്നോ സൗന്ദര്യവല്ക്കരിക്കുന്നതിനു സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവാക്കിയത് 65 കോടി രൂപയിലേറെ. രണ്ടുദിവസം നീണ്ട നിക്ഷേപക സംഗമം വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഏഴു രാജ്യങ്ങളില്‍ നിന്നായി 6,000 പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്. സംഗമത്തിനു മുന്നോടിയായി നഗരം മോടിപിടിപ്പിക്കാന്‍ 66.15 കോടി ചെലവായെന്ന് ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
നിക്ഷേപക സംഗമത്തില്‍ നാലുലക്ഷം കോടി രൂപയിലേറെ വരുന്ന വ്യാപാര കരാറുകള്‍ ഒപ്പുവച്ചെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെട്ടത്. നഗരം മോടിപിടിപ്പിക്കുന്നതിന് ലഖ്നോ മുനിസിപ്പല്‍ കോര്പറേഷന് 24.25 കോടി ചെലവഴിച്ചു. ലഖ്നോ വികസന അതോറിറ്റി 13.08 കോടിയും പൊതുമരാമത്ത് വകുപ്പ് 12.58 കോടിയും ചെലവാക്കി. ശേഷിച്ച തുക മറ്റു വകുപ്പുകളുമാണ് ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം കണ്ട ഏറ്റവും വലിയ സമ്മേളനമായിരുന്നു നിക്ഷേപക സംഗമം. സമ്മേളനത്തിനായി 22 ചാര്ട്ടേര്ഡ്് വിമാനങ്ങളും 12ലേറെ പഞ്ചനക്ഷത്ര ഹോട്ടലുകളിലായി 300 മുറികളും ബുക്ക് ചെയ്തു.
അതേസമയം, നിക്ഷേപക സംഗമത്തിന്റെ പേരില്‍ പണം പാഴാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിയെ ബിഎസ്പി അധ്യക്ഷ മായാവതി വിമര്‍ശിച്ചു. സംഗമത്തിന് ഒഴുക്കിയ പണം പാവപ്പെട്ടവര്‍ക്കായി ചെലവിടുന്നതായിരുന്നു നല്ലതെന്ന് അവര്‍ പറഞ്ഞു. ജനങ്ങളുടെ പണം വെള്ളംപോലെ ചെലവാക്കുന്നതിന് നിക്ഷേപക സംഗമങ്ങള്‍ നടത്തുന്നത് ബിജെപി സര്‍ക്കാരുകളുടെ ഫാഷനായി മാറിയിട്ടുണ്ട്. വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നിക്ഷേപക സംഗമമെന്നും മായാവതി ആരോപിച്ചു.
നിക്ഷേപക സംഗമത്തില്‍ നാലുലക്ഷം കോടി രൂപയിലേറെ വരുന്ന വ്യാപാര കരാറുകള്‍ ഒപ്പുവച്ചെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെട്ടത്. നഗരം മോടിപിടിപ്പിക്കുന്നതിന് ലഖ്നോ മുനിസിപ്പല്‍ കോര്പറേഷന് 24.25 കോടി ചെലവഴിച്ചു. ലഖ്നോ വികസന അതോറിറ്റി 13.08 കോടിയും പൊതുമരാമത്ത് വകുപ്പ് 12.58 കോടിയും ചെലവാക്കി. ശേഷിച്ച തുക മറ്റു വകുപ്പുകളുമാണ് ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം കണ്ട ഏറ്റവും വലിയ സമ്മേളനമായിരുന്നു നിക്ഷേപക സംഗമം. സമ്മേളനത്തിനായി 22 ചാര്ട്ടേര്ഡ്് വിമാനങ്ങളും 12ലേറെ പഞ്ചനക്ഷത്ര ഹോട്ടലുകളിലായി 300 മുറികളും ബുക്ക് ചെയ്തു.
അതേസമയം, നിക്ഷേപക സംഗമത്തിന്റെ പേരില്‍ പണം പാഴാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിയെ ബിഎസ്പി അധ്യക്ഷ മായാവതി വിമര്‍ശിച്ചു. സംഗമത്തിന് ഒഴുക്കിയ പണം പാവപ്പെട്ടവര്‍ക്കായി ചെലവിടുന്നതായിരുന്നു നല്ലതെന്ന് അവര്‍ പറഞ്ഞു. ജനങ്ങളുടെ പണം വെള്ളംപോലെ ചെലവാക്കുന്നതിന് നിക്ഷേപക സംഗമങ്ങള്‍ നടത്തുന്നത് ബിജെപി സര്‍ക്കാരുകളുടെ ഫാഷനായി മാറിയിട്ടുണ്ട്. വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നിക്ഷേപക സംഗമമെന്നും മായാവതി ആരോപിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT