Kottayam Local

നിക്ക് ഉട്ട് അരുന്ധതി റോയിയെ സന്ദര്‍ശിച്ചു

കോട്ടയം: ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ട് കോട്ടയത്തിന്റെ എഴുത്തുകാരി അരുന്ധതി റോയിയെ സന്ദര്‍ശിച്ച ചരിത്രമുഹൂര്‍ത്തത്തിന് അക്ഷരനഗരി സാക്ഷ്യംവഹിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നിക്ക് ഉട്ടും ലോസ് ആഞ്ചലസ് ടൈംസിന്റെ ഫോട്ടോ എഡിറ്ററും ആസ്‌ട്രോ ഫോട്ടോഗ്രാഫറുമായ റൗള്‍ റോയും അരുന്ധതി റോയിയുടെ (പള്ളിക്കൂടം) വസതിയിലെത്തിയത്.
തികച്ചും അനൗപചാരികമായിരുന്നു കൂടിക്കാഴ്ച. ദീര്‍ഘകാലത്തെ പരിചയം പുതുക്കിയ ഇരുവരുടെയും സംഭാഷണത്തിനിടയില്‍ വിയറ്റ്‌നാം യുദ്ധവും ചര്‍ച്ചാവിഷയമായി. താന്‍ വിയറ്റ്‌നാമില്‍ വന്നിട്ടില്ല. ‘അടുത്തവര്‍ഷം വരും. പുതിയ ബുക്ക് വിയറ്റ്‌നാമീസ് ഭാഷയില്‍ വിവര്‍ത്തനം ചെയ്യുകയാണ്’അരുന്ധതി പറഞ്ഞു. അടുത്ത ഡിസംബറില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയെക്കുറിച്ച് നിക്ക് സംസാരിച്ചുതുടങ്ങി. ഏറെ കൗതുകത്തോടെ അരുന്ധതി കേട്ടിരുന്നു. സംഭാഷണം മെല്ലെ വിയറ്റ്‌നാം ഭക്ഷണത്തെക്കുറിച്ചായി. വിയറ്റ്‌നാമിലെ ഭക്ഷണം ഏറെ ഇഷ്ടമാണെന്ന് കോട്ടയത്തിന്റെ എഴുത്തുകാരി പറഞ്ഞപ്പോള്‍ കേരളത്തിലെ ഭക്ഷണം ഏറെ ആസ്വദിച്ചെന്നായിരുന്നു നിക്കിന്റെ മറുപടി. ‘സ്‌പൈസി ഫുഡ് ഏറെ ഇഷ്ടമാണ്. കേരളത്തില്‍ അത് ആവോളം ആസ്വദിച്ചു. സംഭാഷണത്തിനിടയില്‍ വിയറ്റ്‌നാം യുദ്ധവും കടന്നുവന്നു. ധാരാളം സിവിലിയന്‍സ് യുദ്ധത്തില്‍ മരിക്കുകയാണെന്ന് പറഞ്ഞ നിക്ക്, കൈയില്‍ കരുതിയ വാര്‍ ഓഫ് ടെററിന്റെ പകര്‍പ്പ് (നാപ്പാം പെണ്‍കുട്ടിയുടെ) ഒപ്പ് പതിപ്പിച്ച് അരുന്ധതിക്ക് സമ്മാനിച്ചു.  രവി ഡിസി, മകന്‍ ഗോവിന്ദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി കെ തോമസ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ എന്നിവര്‍ നിക്കിനൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it