Flash News

നാവികാസ്ഥാനത്തെ പീഡനം : ഹരജികള്‍ തീര്‍പ്പാക്കി



കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് ഭര്‍ത്താവായ നാവിക ഉദ്യോസ്ഥന്റെ സഹായയോടെ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ആരോപണവിധേയരായ നാവിക ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. നാവിക ഉദ്യോഗസ്ഥനായ ഭര്‍ത്താവ് രവി കിരണിനെ മാത്രം പ്രതിയാക്കി പ്രത്യേകാന്വേഷണ സംഘം അന്തിമ റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാവിക ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയത്. നാവികസേനാ ഓഫിസില്‍ ഭര്‍ത്താവിന്റെ കണ്‍മുമ്പില്‍വച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ യുവതി സുപ്രിംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘമാണു വിചാരണക്കോടതിയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചത്. അന്തിമ റിപോര്‍ട്ടില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസ് മാത്രമേ നിലവിലുള്ളൂ. ഭര്‍ത്താവ് രവി കിരണ്‍ മാത്രമാണു പ്രതിയെന്നു ബോധ്യമായതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥരും പ്രീണ ഓക്‌തേ എന്ന സ്ത്രീയും നല്‍കിയ ഹരജികള്‍ തീര്‍പ്പാക്കിയതെന്നു കോടതി പറയുന്നു.
Next Story

RELATED STORIES

Share it