നാലു കേന്ദ്രങ്ങളില്‍ ഫെബ്രുവരി 17ന് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും
BY kasim kzm9 Feb 2018 3:28 AM GMT
kasim kzm9 Feb 2018 3:28 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപനദിനമായ ഫെബ്രുവരി 17ന് “ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നാലു കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കും. കാസര്‍കോട്, തിരൂര്‍, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലാണ് പരിപാടി. പൂര്‍വികര്‍ ജീവനും രക്തവും നല്കി നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണെന്ന സന്ദേശം ഉയര്‍ത്തിയാണ് ഫെബ്രുവരി 17നു രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നത്. നിരന്തരമായ നുണപ്രചാരണങ്ങളിലൂടെ ജനങ്ങളില്‍ ഭീതിയും തെറ്റിദ്ധാരണയും പരത്തി പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാരം നടത്തുന്നത്. ഇത് ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ പ്രതിരോധിക്കാനുള്ള പോപുലര്‍ ഫ്രണ്ടിന്റെ നീക്കത്തിനു ശക്തമായ ജനപിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിലൂടെ സംഘടന ആര്‍ജിച്ച ജനകീയാടിത്തറയുടെ വിജയമാണിത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ജനാധിപത്യ അടിത്തറയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടിരിക്കുന്നു. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഉള്‍ക്കൊള്ളാനാവാത്തവിധം അസഹിഷ്ണുത ശക്തമാണ്. സാംസ്കാരിക നായകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെയുള്ള അതിക്രമം കേരളത്തില്‍ പോലും ആവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ആര്‍എസ്എസ് അഴിഞ്ഞാട്ടം നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് നിഷ്ക്രിയമാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങള്‍ ആര്‍എസ്എസ് കേരളത്തിലും ശക്തമാക്കിയിരിക്കുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ പാലക്കാട് അഞ്ചു ദിവസം നീണ്ടുനിന്ന ക്യാംപില്‍ ഇതു സംബന്ധിച്ച പദ്ധതിക്ക് രൂപം നല്‍കിക്കഴിഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. ക്യാംപില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം. വലതുപക്ഷ രാഷ്ട്രീയം രാജ്യത്ത് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം കൂടുതല്‍ പ്രസക്തമാണ്. ഇതു കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനു പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പൊതുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ഫെബ്രുവരി 11ന് രാജ്യവ്യാപകമായി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിക്കുള്ള ഒരുക്കം പൂര്‍ത്തിയായി. ഫെബ്രുവരി 17ന് രാവിലെ യൂനിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് ശേഷം നാലു കേന്ദ്രങ്ങളില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചിനെയും ബഹുജന റാലിയെയും ദേശീയ-സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും. തിരൂരില്‍ ചെയര്മാന് ഇ അബൂബക്കറും കാസര്‍കോട്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരവും മൂവാറ്റുപുഴയില്‍ ദേശീയ വൈസ് ചെയര്മാന് ഒ എം എ സലാമും പന്തളത്ത് ദേശീയ സമിതി അംഗം ഇ എം അബ്ദുര്‍റഹ്മാനും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
Next Story
RELATED STORIES
തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMT