kozhikode local

നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുന്ദമംഗലം: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ കുന്ദമംഗലം ടൗണില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 4.2 കിലോ കഞ്ചാവും പിടികൂടി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാള്‍ ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് കേളത്തില്‍ എത്തിക്കുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തുന്ന ഒരാളെ നേരത്തെ എക്‌സൈസ് പിടികൂടിയിരുന്നു.
കഞ്ചാവുമായി വയനാട്ടില്‍ നിന്ന് കുന്ദമംഗലം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് വച്ച് തടഞ്ഞ്പിടികൂടുകയായിരുന്നു. സമാന കേസില്‍ ഇയാളെ എക്‌സൈസ് സര്‍ക്കിള്‍ സംഘം ഇയാളെ പിടികൂടിയിരുന്നെങ്കിലും സാധനം കണ്ടെത്താന്‍ സാധിക്കാത്തത് കാരണം രക്ഷപ്പെടുകയായിരുന്നു.
അന്ന് മുതല്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മലപ്പുറം കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത്. ജില്ലയിലെ കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസും എക്‌സൈസും പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കാറില്‍ കടത്തുകയായിരുന്ന അന്‍പത് കിലോ കഞ്ചാവുമായി രണ്ടുപേരെ മുക്കം പോലിസ് പിടികൂടിയിരുന്നു. ഇടുക്കി അടിമാലി സ്വദേശി മൈലാടിയില്‍ അഫ്‌സല്‍ എം ഷരീഫ്(25), വാളറ കുപ്പശ്ശേരി പവിത്രന്‍ (30) എന്നിവരാണ്— അറസ്റ്റിലായിരുന്നത്. കഴിഞ്ഞ ദിവസം അര കിലോ ബ്രൌണ്‍ ഷുഗറുമായി ഒരാളെ കുന്ദമംഗലം പോലിസ് എന്‍ഐടി പരിസരത്ത് വെച്ചും പിടികൂടിയിരുന്നു. ഈ മാസം മാത്രം മൂന്നാമത്തെ കഞ്ചാവ് വേട്ടയാണ് കുന്ദമംഗലം എക്‌സൈസ് റെയിഞ്ചിന്റെ പരിധിയില്‍ നടക്കുന്നത്. കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദ്, അസി ഇന്‍സ്‌പെക്ടര്‍ രമേശ്— ടി, പ്രിവന്റീവ് ഓഫീസര്‍മാരായ ഹരീഷ്, പ്രിയരഞ്ജന്‍ ദാസ്—, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെജി എം, ജിനീഷ് എഎം, സുരേഷ് ബാബു, സന്തോഷ്— ചെറുവോട്ട്, ഡ്രൈവര്‍ സന്തോഷ്— എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it