kozhikode local

നാലുലക്ഷത്തിലേറെ രൂപ പിടികൂടി

കോഴിക്കോട്: മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ കോട്ടക്കടവില്‍ വെച്ച് രേഖകളില്ലാതെ ബൈക്കില്‍ കൊണ്ടുപോയ 218200 രൂപ പോലിസ് പിടിച്ചെടുത്ത് ഇലക്ഷന്‍ എക്‌സ്‌പെന്‍ഡീച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫിസറായ കലക്ടറേറ്റിലെ സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ക്ക് കൈമാറി. ഫറോക്ക് എസ്‌ഐ ശശിധരന്‍, എ എസ്‌ഐ സി രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.
കൂടാതെ നാദാപുരം മണ്ഡലത്തില്‍ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് സമീപത്ത് വാഹന പരിശോധനയ്ക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടു പോവുകയായിരുന്ന രണ്ട് ലക്ഷം രൂപ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു. കോഓപറേറ്റീവ് ഇന്‍സ്‌പെക്ടര്‍ സതീഷ്, സബ് ഇന്‍സ്‌പെക്ടര്‍ സുധീഷ്, സി പി മഹേന്ദ്രന്‍, സിപിഒ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് തുക പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ വെച്ച് 3.75 ലക്ഷം രൂപ ഫഌയിങ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it