നാലാമത്തെ കേസില്‍ ലാലുവിന് 14 വര്‍ഷം തടവ്
BY kasim kzm25 March 2018 2:38 AM GMT
kasim kzm25 March 2018 2:38 AM GMT
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും. കേസില്‍ ലാലു ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര ഉള്‍പ്പെടെ 12 പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ദുംക ട്രഷറിയില്‍ നിന്ന് വ്യാജ ബില്ല് ഹാജരാക്കി 3.13 കോടി രൂപ പിന്‍വലിച്ചുവെന്നാണ് കേസ്. ഐപിസി പ്രകാരം ഏഴു വര്‍ഷവും അഴിമതി നിരോധന നിയമപ്രകാരം ഏഴു വര്‍ഷവുമാണ് ശിക്ഷ. രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ലാലുവിന്റെ മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ ആറു കേസുകളാണ് ഉണ്ടായിരുന്നത്. ഇതിലെ നാലാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി. മൂന്നു കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് നേരത്തേ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആദ്യ കേസില്‍ അഞ്ചു വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ചു വര്‍ഷവും ലാലുവിനു ശിക്ഷയും വിധിച്ചിരുന്നു.
അതേസമയം, പിതാവിന്റെ ജീവനു ജയിലില്‍ ഭീഷണിയുണ്ടെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ലാലുവിനെതിരേ ബിജെപി സഖ്യം ഗൂഢാലോചന നടത്തുകയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവനു ജയിലില്‍ ഭീഷണിയുണ്ട്- തേജസ്വി യാദവ് പറഞ്ഞു.
1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ദുംക ട്രഷറിയില്‍ നിന്ന് വ്യാജ ബില്ല് ഹാജരാക്കി 3.13 കോടി രൂപ പിന്‍വലിച്ചുവെന്നാണ് കേസ്. ഐപിസി പ്രകാരം ഏഴു വര്‍ഷവും അഴിമതി നിരോധന നിയമപ്രകാരം ഏഴു വര്‍ഷവുമാണ് ശിക്ഷ. രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ലാലുവിന്റെ മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ ആറു കേസുകളാണ് ഉണ്ടായിരുന്നത്. ഇതിലെ നാലാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി. മൂന്നു കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് നേരത്തേ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആദ്യ കേസില്‍ അഞ്ചു വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ചു വര്‍ഷവും ലാലുവിനു ശിക്ഷയും വിധിച്ചിരുന്നു.
അതേസമയം, പിതാവിന്റെ ജീവനു ജയിലില്‍ ഭീഷണിയുണ്ടെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ലാലുവിനെതിരേ ബിജെപി സഖ്യം ഗൂഢാലോചന നടത്തുകയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവനു ജയിലില്‍ ഭീഷണിയുണ്ട്- തേജസ്വി യാദവ് പറഞ്ഞു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT