നാറാത്ത് കേസ്; സാക്ഷിയെ ബലമായി കസ്റ്റഡിയിലെടുക്കാന്‍ എന്‍ഐഎ ശ്രമം

കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനം നടത്തിയെന്നാരോപിച്ച് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാം സാക്ഷിയും എംഎസ്എഫ് പ്രാദേശിക നേതാവുമായ പാട്ടയം സ്വദേശി കെ പി ജാബിറിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. എന്‍ഐഎയുടെ നിര്‍ദേശപ്രകാരം വളപട്ടണം സ്റ്റേഷനില്‍ നിന്നെത്തിയ പോലിസ് സംഘം ജാബിറിനെ ബലമായി കസ്റ്റഡിയിലെടുത്തു.

ജാബിര്‍ ജോലിചെയ്യുന്ന കമ്പിലിലെ ഷോപ്പില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തുടര്‍ന്ന് എറണാകുളത്തേക്ക് കൊണ്ടുപോവാനുള്ള ശ്രമം മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ഇടപെട്ട് തടഞ്ഞു. ലീഗ് നേതാവ് അഡ്വ. കെ എ ലത്തീഫിന്റെ നേതൃത്വത്തില്‍ വളപട്ടണം സ്റ്റേഷനില്‍ രാത്രി വൈകിയും ചര്‍ച്ച തുടര്‍ന്നു. സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ജാബിര്‍ നേരത്തെ ഹാജരായിരുന്നെങ്കിലും പ്രോസിക്യൂഷന്‍ വിസ്തരിക്കാതെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, കേസ് വിചാരണയുടെ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് കോടതിയുടെ അനുമതിയില്ലാതെ എന്‍ഐഎ സംഘം ജാബിറിനെ കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it