നാദിയ വെറുമൊരു പേരല്ല; അവസാനിക്കാത്ത പോരാട്ടമാണ്
BY kasim kzm6 Oct 2018 4:10 AM GMT
kasim kzm6 Oct 2018 4:10 AM GMT
ബഗ്ദാദ്: നാദിയ എന്നത് വെറുമൊരു പേരല്ല. യുദ്ധമുഖത്തും സംഘര്‍ഷങ്ങളിലും കൊടിയ പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാവുന്ന സ്ത്രീകളുടെ പ്രതിനിധിയും അതിനെതിരായ പോരാട്ടത്തിന്റെ ഊര്ജങ്ങളിലൊന്നുമാണ്. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയായി ഉപയോഗിക്കുന്നതിനെതിരായ നാദിയയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നാദിയയെ തേടിയെത്തിയതും അതുകൊണ്ടാണ്.
23കാരിയായ നാദിയ ഇറാഖിലെ സിന്‍ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിയുമാണ്. ഐഎസ് നടത്തിയ ആക്രമണത്തില്‍ ഗ്രാമത്തിലെ നിരവധി പുരുഷന്മാര് കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി സായുധര്‍ ആവര്‍ത്തിച്ച് മാനഭംഗത്തിനിരയാക്കി. രക്ഷപ്പെടാനുള്ള നാദിയയുടെ ശ്രമം സായുധര്‍ കൈയോടെപിടികൂടിയപ്പോള് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളായിരുന്നു. ബോധം നഷ്ടമായിട്ടും ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തു. ലൈംഗിക അടിമയാക്കി വച്ച നാദിയയെ പിന്നീട് മൊസൂളിലെ അടിമച്ചന്തയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. തടവിലാക്കപ്പെട്ട വീട്ടിലെ ജനാല വഴി രക്ഷപ്പെട്ട നാദിയയ്ക്കു മറ്റൊരു മുസ്ലിം കുടുംബമാണു രക്ഷകരായത്. ഐഎസിന്റെ കണ്ണുവെട്ടിച്ച് അവര്‍ നാദിയയെ സാഹസികമായി കുര്‍ദിസ്ഥാനിലെത്തിച്ചു. പിന്നീട് ജര്‍മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട ശേഷം യുദ്ധത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മനുഷ്യാവകാശപ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ ഗുഡ് വില്‍ അംബാസഡറാണ് നാദിയ.
23കാരിയായ നാദിയ ഇറാഖിലെ സിന്‍ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിയുമാണ്. ഐഎസ് നടത്തിയ ആക്രമണത്തില്‍ ഗ്രാമത്തിലെ നിരവധി പുരുഷന്മാര് കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി സായുധര്‍ ആവര്‍ത്തിച്ച് മാനഭംഗത്തിനിരയാക്കി. രക്ഷപ്പെടാനുള്ള നാദിയയുടെ ശ്രമം സായുധര്‍ കൈയോടെപിടികൂടിയപ്പോള് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളായിരുന്നു. ബോധം നഷ്ടമായിട്ടും ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തു. ലൈംഗിക അടിമയാക്കി വച്ച നാദിയയെ പിന്നീട് മൊസൂളിലെ അടിമച്ചന്തയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. തടവിലാക്കപ്പെട്ട വീട്ടിലെ ജനാല വഴി രക്ഷപ്പെട്ട നാദിയയ്ക്കു മറ്റൊരു മുസ്ലിം കുടുംബമാണു രക്ഷകരായത്. ഐഎസിന്റെ കണ്ണുവെട്ടിച്ച് അവര്‍ നാദിയയെ സാഹസികമായി കുര്‍ദിസ്ഥാനിലെത്തിച്ചു. പിന്നീട് ജര്‍മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട ശേഷം യുദ്ധത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മനുഷ്യാവകാശപ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ ഗുഡ് വില്‍ അംബാസഡറാണ് നാദിയ.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT