kasaragod local

നാണ്യവിളകളുടെ വിലത്തകര്‍ച്ച; മലയോരത്ത് തൊഴിലില്ലായ്മ രൂക്ഷം; ജനജീവിതം ദുസ്സഹം

കാഞ്ഞങ്ങാട്: നാണ്യവിളകളുടെ വിലതകര്‍ച്ചയില്‍ തൊഴിലില്ലായ്മ ജില്ലയിലെ മലോയര മേഖലയിലെ ജനജീവിതം ദുസ്സഹമാക്കി. റബറിന്റ വിലയിടിവ് നിമിത്തം തോട്ടങ്ങളില്‍ ടാപ്പിങ് നി ര്‍ത്തിവച്ചത് തൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുകയാണ്. മഴ മാറിയിട്ടും തോട്ടം ഉടമകള്‍ ടാപ്പിങിന് തയ്യാറായിട്ടില്ല. ഇപ്പോള്‍ ഒരു കിലോ റബര്‍ ഷീറ്റിന് 100 മുതല്‍ 110 രൂപ വരെയാണ് വില. പല കച്ചവടക്കാരും റബര്‍ വാങ്ങുന്നത് നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ 150 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും റബര്‍ വില്‍പ്പന നടത്തിയ ബില്ല് ഓണ്‍ലൈനായി അപ്പ്‌ലോഡ്  െചയ്താല്‍ അക്കൗണ്ട് വഴി പണം നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ബില്ല് നല്‍കി റബര്‍ ഷീറ്റ് വാങ്ങുന്ന കച്ചവടക്കാര്‍ മലയോര മേഖലയില്‍ അപൂര്‍വം മാത്രമാണുള്ളത്. ഈ വര്‍ഷം മഴക്കാലത്ത് റെയിന്‍ ഗാര്‍ഡ് വച്ച് പിടിപ്പിച്ച് ടാപ്പിങ് നടത്തിയ കര്‍ഷകരും ചുരുക്കമാണ്.

അതുകൊണ്ട് വന്‍കിട തോട്ടങ്ങളില്‍ ടാപ്പിങ് നടത്തി ഉപജീവനം നടത്തിവന്ന കുടുംബങ്ങളാണ് വറുതിയിലായത്. 100 മരം ടാപ്പ് ചെയ്താല്‍ 200 രൂപ ലഭിക്കും. ഒരു തൊഴിലാളി ശരാശരി 300 മരമെങ്കിലും ടാപ്പിങ് ചെയ്യും. എന്നാല്‍ ടാപ്പിങ് നിലച്ചത് തൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടാക്കിയത്. തൊഴിലില്ലായ്മമൂലം ടാപ്പിങ് തൊഴിലാളികള്‍ നിര്‍മാണ മേഖലയിലേക്കും മറ്റും ചേക്കേറിയെങ്കിലും നിര്‍മാണ മേഖലയിലെ വിലക്കയറ്റവും ക്വാറി സമരവും ഈ മേഖലയിലേയും തൊഴില്‍ വെട്ടികുറച്ചിരിക്കുകയാണ്. പുതിയ റബര്‍ തൈകള്‍ വച്ച് പിടിപ്പിക്കാനും തോട്ടങ്ങളില്‍ പണിയെടുപ്പിക്കാനും ഉടമകള്‍ തയ്യാറാവാത്തതാണ് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിത്യോപയേ ാഗ സാധനങ്ങളുടെ വിലക്കയറ്റം ജീവിതം ദുസ്സഹമാക്കിയപ്പേ ാള്‍ തൊഴിലില്ലായ്മ കൂടി ആയപ്പോള്‍ മലയോര മേഖലയില്‍ ശ്മശാന ഭൂമിയുടെ അവസ്ഥയാണ്.

ഓണക്കാലത്ത് പോലും കച്ചവട സ്ഥാപനങ്ങളിലൊന്നും തിരക്കുണ്ടായിരുന്നില്ല. തേങ്ങയ്ക്ക് കിലോ ഗ്രാമിന് 28 രൂപ വിലയുണ്ടെങ്കിലും പച്ചതേങ്ങ സംഭരണമില്ലാത്തതിനാ ല്‍ തേങ്ങ വില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. ക്രഷറി ക്വാറി മേഖലകളിലെ പണിമുടക്ക് കൂടി ആരംഭിക്കുന്നതോടെ ജില്ലയിലെ തൊഴിലാളികളുടെ സ്ഥിതി കഷ്ടത്തിലാവും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ആവശ്യത്തിന് തെ ാഴില്‍ ദിനങ്ങള്‍ ലഭിക്കാത്തതിനാല്‍ തിരിച്ചുപോവേണ്ട അവസ്ഥയാണ്. കരിങ്കല്ല്, ചെങ്കല്ല്, മെറ്റല്‍, മണല്‍ എന്നിവ കിട്ടാനില്ലാത്ത സ്ഥിതി. തൊഴിലുറപ്പ് മേഖലയില്‍ 100 ദിവസത്തെ തൊഴില്‍ എന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. നേരത്തെ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച തൊഴിലുറപ്പ് പദ്ധതിയിലെ പല തൊഴിലുകളും വെട്ടികുറച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it