malappuram local

നാട്ടുകാര്‍ വീണ്ടും ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി

മഞ്ചേരി: നറുകരയിലെ സ്വകാര്യ വിദ്യാലയത്തില്‍ ആര്‍എസ്എസ് നടത്തുന്ന ക്യാംപിനിടെ നാട്ടുകാര്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. മഞ്ചേരി-കോഴിക്കോട് റോഡിലെ അമൃത വിദ്യാലയത്തിനു സമീപം ചൊവ്വാഴ്ച രാത്രി 9.15നാണ് ആക്രമണം നടന്നത്. ക്യാംപ് നടക്കുന്നിടത്തേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി നിരത്തിലിറങ്ങി പ്രകോപനമുണ്ടാക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ്, കമ്പി, വടി തുടങ്ങിയവയുമായെത്തി വഴിയിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമെതിരേ ആക്രമണം അഴിച്ചു വിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു. ഭീഷണിയുമായി സായുധ സംഘം നിരത്തില്‍ നിറഞ്ഞതോടെ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീടാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്.
നറുകരയിലെ വിദ്യാലയം കേന്ദ്രീകരിച്ച് ആര്‍എസ്എസ് ക്യാംപ് നടക്കുന്നത് പ്രദേശത്തെ സൈ്വരജീവിതം തകര്‍ക്കുകയും മതസൗഹാര്‍ദാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് കാണിച്ച് നേരത്തെ നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിറകെയാണ് ആക്രമണം. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ പോലിസ് മേധാവിക്ക് വീണ്ടും പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ജാതിമതഭേദമില്ലാതെ നാട്ടുകാര്‍ ഒപ്പിട്ട പരാതിയാണ് സമര്‍പ്പിച്ചത്. സംഘപരിവാരത്തിന്റെ അതിക്രമങ്ങള്‍ക്കു പോലിസ് ഒത്താശ ചെയ്‌തെന്നും നാട്ടുകാരുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മഞ്ചരി നഗരത്തില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it