നാഗ്പൂരില്‍ പിറവിയെടുത്ത സാത്താനെ കല്ലെറിഞ്ഞ് ഓടിക്കുക: സി എ റഊഫ്

തേഞ്ഞിപ്പലം: 1925ല്‍ നാഗ്പൂരില്‍ പിറവിയെടുത്ത സംഘപരിവാര സാത്താനെ രാജ്യത്തുനിന്ന് കല്ലെറിഞ്ഞ് ഓടിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്. ഫാഷിസത്തെ ചെറുക്കുക, റിപബ്ലിക് സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍ കാംപസ് ഫ്രണ്ട് സംഘടിപ്പിക്കുന്ന ഫാഷിസത്തെ കല്ലെറിയുക കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആര്യ- സവര്‍ണ ദേശീയത സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,500ഓളം വംശീയലഹളകളും ന്യൂനപക്ഷ- ദലിത് ആക്രമണങ്ങളും അരങ്ങേറി. ഫാഷിസ്റ്റ് ശക്തികള്‍ക്ക് സംവാദത്തിന്റെ ഭാഷ മനസ്സിലാവില്ലെന്നും അവരെ കല്ലെറിഞ്ഞ് ഓടിക്കണമെന്നും റഊഫ് പറഞ്ഞു.
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് എം മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രഫ. എം ബി മനോജ്, കാംപസ് ഫ്രണ്ട് വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്രിയ, ജില്ലാ പ്രസിഡന്റ് സലീം കുറ്റിപ്പുറം, കെ കെ നൗഫല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it