നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം: വിജ്ഞാപനം സ്‌റ്റേ ചെയ്യണംl മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയില്‍ ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ സുപ്രിംകോടതിയിലെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി.
നഴ്‌സുമാരുടെ ശമ്പളവര്‍ധന പരിഷ്‌കരിച്ച സമിതിയുടെ ഘടന ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജി നവംബറില്‍ സുപ്രിംകോടതി തള്ളിയിരുന്നു. ശമ്പളപരിഷ്‌കരണത്തിനുള്ള സമിതിയെക്കുറിച്ച് പരാതിയുണ്ടായിരുന്നെങ്കില്‍ അത് എന്തുകൊണ്ട് നേരത്തേ ഉന്നയിച്ചില്ലെന്നും സര്‍ക്കാരിന് സമിതി രൂപീകരിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് ആശുപത്രി ഉടമകളുടെ സംഘടനയായ പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
Next Story

RELATED STORIES

Share it