നഴ്സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവം: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
BY kasim kzm20 July 2018 5:09 AM GMT
kasim kzm20 July 2018 5:09 AM GMT
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു. എറണാകുളത്ത് കണ്ടെയ്നര്‍ ലോറി സ്ഥാപനത്തിലെ ജീവനക്കാരനായ തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെയാണ് ആത്മഹത്യാ പ്രേരണകുറ്റത്തിന് പരിയാരം പോലിസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പരിയാരം നഴ്സിങ് കോളജിലെ ഒന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി ശ്രീലയ(19)യെ ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സുഖമില്ലെന്നു പറഞ്ഞ് ക്ലാസില്‍ പോവാതിരുന്ന ശ്രീലയ ഉച്ചയ്ക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കത്തെഴുതിവച്ചാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ കത്ത് തന്റെ മകളുടെ കൈയക്ഷരമല്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ. നഴ്സിങ് സ്കൂളിലെ ഡ്രൈവര്‍ പി ജയരാജ് ജില്ലാ പോലിസ് മേധാവിക്കും കലക്്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
സഹപാഠികളായ മൂന്ന് കൂട്ടുകാരികളെ ചോദ്യം ചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവള്‍ക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്നും വ്യക്തമായിരുന്നു. പ്രണയം നടിച്ച് ഭീഷണിപ്പെടുത്തിയതു കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണു പോലിസ് നിഗമനം. പ്രതിയുമായി മൂന്നുമാസം മുമ്പാണ് പെണ്‍കുട്ടി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെടുന്നതെന്നും ഇയാളെ ശ്രീലയ നേരില്‍ കണ്ടിരുന്നില്ലെന്നും കണ്ടെത്തിയതായും പോലിസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പരിയാരം നഴ്സിങ് കോളജിലെ ഒന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി ശ്രീലയ(19)യെ ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സുഖമില്ലെന്നു പറഞ്ഞ് ക്ലാസില്‍ പോവാതിരുന്ന ശ്രീലയ ഉച്ചയ്ക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കത്തെഴുതിവച്ചാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ കത്ത് തന്റെ മകളുടെ കൈയക്ഷരമല്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ. നഴ്സിങ് സ്കൂളിലെ ഡ്രൈവര്‍ പി ജയരാജ് ജില്ലാ പോലിസ് മേധാവിക്കും കലക്്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
സഹപാഠികളായ മൂന്ന് കൂട്ടുകാരികളെ ചോദ്യം ചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവള്‍ക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്നും വ്യക്തമായിരുന്നു. പ്രണയം നടിച്ച് ഭീഷണിപ്പെടുത്തിയതു കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണു പോലിസ് നിഗമനം. പ്രതിയുമായി മൂന്നുമാസം മുമ്പാണ് പെണ്‍കുട്ടി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെടുന്നതെന്നും ഇയാളെ ശ്രീലയ നേരില്‍ കണ്ടിരുന്നില്ലെന്നും കണ്ടെത്തിയതായും പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT