നയം വ്യക്തമാക്കി അടൂര്‍ പ്രകാശ്

എസ് ഷാജഹാന്‍

പത്തനംതിട്ട: ഹൃദയശുദ്ധിയോടെ ചെയ്ത പ്രവര്‍ത്തനങ്ങളെ അപഹസിക്കുന്നത് ശരിയാണോയെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിലപാടുകളെയും പ്രവൃത്തികളെയും അടൂര്‍ പ്രകാശ് വിലയിരുത്തിയത്.
ഫേസ്ബുക്കിലെ കുറിപ്പുകള്‍ ഇങ്ങനെ...അരനൂറ്റാണ്ടുകാലം എളിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായും രണ്ടു പതിറ്റാണ്ടുകാലം ജനപ്രതിനിധിയായും പ്രവര്‍ത്തിച്ചത് സ്ഥാനമാനങ്ങള്‍ക്കോ അധികാര തിമിരം ബാധിച്ചോ അല്ല എന്നത് എന്നെ അറിയുന്ന സാധാരണ ജനവിഭാഗത്തിന് അറിവുള്ളതാണ്. എളിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എന്റെ ആഗ്രഹം കോണ്‍ഗ്രസ്സിന്റെ കെട്ടുറപ്പാണ്. എന്റെ പ്രവര്‍ത്തനങ്ങളെ കേരളീയ പൊതുസമൂഹത്തിനും കോന്നി നിവാസികള്‍ക്കും മനസ്സിലാവാതിരിക്കാന്‍ തരമില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാണെങ്കിലും മൂല്യങ്ങളെ ബലികഴിച്ച് വസ്തുതകളെ വിലയിരുത്താതെ ഹൃദയശുദ്ധിയോടെ ചെയ്ത പ്രവര്‍ത്തനങ്ങളെ അപഹസിക്കുന്നത് ശരിയാണോ എന്ന് ആത്മ പരിശോധന നടത്തേണ്ടത് സാമാന്യ മര്യാദയാണ്. പ്രവൃത്തി ചെയ്യുന്നിടത്തേ പരാതികളുണ്ടാവൂ. ജനനന്‍മയ്ക്കായ് പ്രവര്‍ത്തിച്ച യുഡിഎഫിന്റെ വിജയം മാത്രമാണ് എന്റെ ലക്ഷ്യം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി തുടര്‍ഭരണം ആഗ്രഹിക്കുന്ന എളിയ പ്രവര്‍ത്തകന്‍ മാത്രമാണ് ഈയുള്ളവന്‍. ജനക്ഷേമ പ്രവര്‍ത്തനത്തിനായ് ജനനന്‍മയുടെ പൂവിളി ഉയര്‍ത്താന്‍ എന്നും കൂടെയുണ്ടാവുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it