നടന് സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി; സിഐടിയു തൊഴിലാളികള്‍ക്ക് സസ്പെന്ഷന്
BY kasim kzm3 April 2018 3:06 AM GMT
kasim kzm3 April 2018 3:06 AM GMT
തിരുവനന്തപുരം: നടന് സുധീര്‍ കരമനയുടെ വീട്ടിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. 14 തൊഴിലാളികളെയാണ് സിഐടിയു ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പ്രധാനപ്പെട്ട മൂന്ന് യൂനിയനുകളും കൂടി 25,000 രൂപ ഭീഷണപ്പെടുത്തി വാങ്ങിയിട്ട് സാധനങ്ങള്‍ ഇറക്കാതെ പോയെന്നായിരുന്നു പരാതി. തൊഴിലാളികള്‍ മടങ്ങിയതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു. നോക്കുകൂലി വാങ്ങിയെന്ന പരാതി പുറത്ത് വന്നതോടെയാണ് സിഐടിയു അരശുമൂട് യൂനിയനിലെ 14 തൊഴിലാളികള്‍ക്ക് നേരെ ജില്ലാ കമ്മിറ്റി നടപടി എടുത്തത്.
അന്യായമായി കൈപറ്റിയ തുക തിരിച്ച് നല്‍കാനും തൊഴിലാളികളോട് യൂനിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. ചാക്ക ബൈപ്പാസിന് സമീപം സുധീര്‍ കരമന നിര്‍മിക്കുന്ന വീടിനായി കൊണ്ടുവന്ന മാര്‍ബിളും, ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂനിയനുകള്‍ തടഞ്ഞത്. സാധനം വാങ്ങിയ കടയിലെ തൊഴിലാളികള്‍ക്ക് ഇറക്കുന്നതിനായി 16000 രൂപ നല്‍കിയിരുന്നു.
സാധനവുമായി വാഹനം എത്തിയതോടെ ചുമട്ടു തൊഴിലാളികളും വന്നു. ഇറക്കാനായി 75000 രൂപ വേണമെന്നായിരുന്നു ആവശ്യം. സുധീര്‍ കരമന സ്ഥലത്ത് ഇല്ലായിരുന്നു. തങ്ങളുടെ സംഘടനയില്പെട്ട തൊഴിലാളികള്‍ സംഭവത്തിന് പിന്നിലുണ്ടങ്കില്‍ നടപടിയെടുക്കുമെന്ന് ഐഎന്‍ടിയുസിയും അറിയിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട മൂന്ന് യൂനിയനുകളും കൂടി 25,000 രൂപ ഭീഷണപ്പെടുത്തി വാങ്ങിയിട്ട് സാധനങ്ങള്‍ ഇറക്കാതെ പോയെന്നായിരുന്നു പരാതി. തൊഴിലാളികള്‍ മടങ്ങിയതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു. നോക്കുകൂലി വാങ്ങിയെന്ന പരാതി പുറത്ത് വന്നതോടെയാണ് സിഐടിയു അരശുമൂട് യൂനിയനിലെ 14 തൊഴിലാളികള്‍ക്ക് നേരെ ജില്ലാ കമ്മിറ്റി നടപടി എടുത്തത്.
അന്യായമായി കൈപറ്റിയ തുക തിരിച്ച് നല്‍കാനും തൊഴിലാളികളോട് യൂനിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. ചാക്ക ബൈപ്പാസിന് സമീപം സുധീര്‍ കരമന നിര്‍മിക്കുന്ന വീടിനായി കൊണ്ടുവന്ന മാര്‍ബിളും, ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂനിയനുകള്‍ തടഞ്ഞത്. സാധനം വാങ്ങിയ കടയിലെ തൊഴിലാളികള്‍ക്ക് ഇറക്കുന്നതിനായി 16000 രൂപ നല്‍കിയിരുന്നു.
സാധനവുമായി വാഹനം എത്തിയതോടെ ചുമട്ടു തൊഴിലാളികളും വന്നു. ഇറക്കാനായി 75000 രൂപ വേണമെന്നായിരുന്നു ആവശ്യം. സുധീര്‍ കരമന സ്ഥലത്ത് ഇല്ലായിരുന്നു. തങ്ങളുടെ സംഘടനയില്പെട്ട തൊഴിലാളികള്‍ സംഭവത്തിന് പിന്നിലുണ്ടങ്കില്‍ നടപടിയെടുക്കുമെന്ന് ഐഎന്‍ടിയുസിയും അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT