ദേശീയ വാര്‍ഷിക ഗ്രാമീണ ശുചിത്വ സര്‍വേ 23 മുതല്‍
BY fousiya sidheek10 Nov 2017 6:49 AM GMT
fousiya sidheek10 Nov 2017 6:49 AM GMT
പാലക്കാട്: വെളിയിട വിസര്‍ജന വിമുക്ത മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമപ്പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിലെ സുസ്ഥിര ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് 23 മുതല്‍ കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം സര്‍വെ നടത്തും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര പരിശോധനാ ഏജന്‍സിയായ കാന്താര്‍ പബ്ലിക് ആന്റ് ഐപിഇ ഗ്ലോബല്‍ ആണ് പരിശോധനാ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ വാര്‍ഷിക ഗ്രാമീണ ശുചിത്വ സര്‍വെ (എന്എആര്എസ്എസ്) നടത്തുന്നത്. ജനസംഖ്യാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ 148 വില്ലേജുകളിലാണ് സര്‍വെ നടത്തുക. ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ്ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ശുചിത്വ സമിതി യോഗം ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്ലോക്ക്-പഞ്ചായത്ത്തല യോഗങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം ശുചിത്വ -ജാഗ്രതാ സമിതി അംഗങ്ങള്‍ വീടുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, തുറസ്സായ സ്ഥലങ്ങള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പരിശോധിക്കും. എല്ലാ കുടുംബങ്ങളും ടോയ്ലറ്റ് ഉപയോഗിക്കുന്നുണ്ടെന്നും വെള്ളം, സോപ്പ് എന്നിവ ടോയ്ലറ്റില് ലഭ്യമാണോ, തീരദേശ പഞ്ചായത്തുകളിലും പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഗ്രാമപ്പഞ്ചായത്തുകളിലും കൂടുതല്‍ ജാഗ്രത പൂലര്ത്തുന്നുണ്ടോ, പൊതു ടോയ്ലറ്റുകള് ഉപയോഗസജ്ജമാക്കി ജല ലഭ്യത ഉറപ്പാക്കി വൃത്തിയായി പരിപാലിക്കുന്നുണ്ടോ എന്നതടക്കം സംഘം പരിശോധിക്കും. സകൂള്‍-അങ്കണവാടി ടോയ്ലറ്റുകള് പൂര്‍ണമായും ഉപയോഗ സജ്ജമാക്കി വെള്ളം, സോപ്പ് എന്നിവ ലഭ്യമാക്കുക, പൊതു തുറസ്സായ സ്ഥലങ്ങള്‍ മാലിന്യങ്ങളില്‍ നിന്നും മുക്തമായിരിക്കുക എന്നിവയും സംഘം വിലയിരുത്തും. ഖര-ദ്രവ മാലിന്യം ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന രീതി, ശാസ്ത്രം, ഇടപെടല്‍ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വതന്ത്ര സര്‍വെ ടീമിന് വിശദീകരിച്ച് നല്കാനാവണം.സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നിര്‍മിച്ച എല്ലാ ശൗചാലയങ്ങളും ജിയോ ടാഗിങിന് വിധേയമാക്കണം. പൊതു ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കൃത്യമായ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ടാവണം. സ്കൂള്‍ ടോയ്ലറ്റുകള് കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ടെന്നും പരിപാലനവും ഉറപ്പാക്കണം. ഖര-ദ്രവ മാലിന്യ സംസ്കരണ യൂനിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തന മാര്‍ഗങ്ങള്‍ , പരിപാലന രീതി തുടങ്ങിയവ വിശദീകരിക്കണം. മലവിസര്‍ജ്യം ശൗചാലയത്തില്‍ നിന്ന് സംസ്കരിക്കുന്ന രീതി- സോക്ക് പിറ്റ്, സെപ്റ്റിക് ടാങ്ക്, റ്റു പിറ്റ്, സിംഗിള്‍ പിറ്റ് തുടങ്ങിയ കാര്യങ്ങള്‍ സര്‍വെയുടെ ഭാഗമായി പരിശോധിക്കും.
Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMT