ദേശീയപാതാ വികസനം: ചോമ്പാലില്‍ പോലിസ് സന്നാഹത്തില്‍ സര്‍വേ
BY kasim kzm12 Jun 2018 4:26 AM GMT
kasim kzm12 Jun 2018 4:26 AM GMT
വടകര: ദേശീയപാതാ സ്ഥലമെടുപ്പ് നടപടികള്‍ ചോമ്പാലില്‍ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് വടകരയില്‍ നിന്നെത്തിയ ദേശീയപാത വിഭാഗം തഹസില്‍ദാര്‍ ഓഫിസില്‍ നിന്നെത്തിയ അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെ കര്‍മ്മസമിതി നേതൃത്വത്തില്‍ തടഞ്ഞത്. മണിക്കൂറുകള്‍ നീണ്ടുനിന്ന വാക്കേറ്റത്തിലും, കയ്യാംകളിയിലുംപെട്ട് സര്‍വേ മുടങ്ങി.
ഒടുവില്‍ വനിത പോലിസ് അടക്കമുള്ള വന്‍ പോലിസ് സംഘം ഉേദ്യാഗസ്ഥര്‍ക്ക് സുരക്ഷയോരുക്കിയാണ് പറമ്പുകള്‍ കയറി സര്‍വേ നടപടികള്‍ തുടര്‍ന്നത്. പല സ്ഥലങ്ങളിലും ഏറെനേരം പോലിസും, റവന്യു ഉദ്യോഗസ്ഥരും, സ്ഥലം ഉടമകളും തമ്മില്‍ വാക്കേറ്റം നടന്നു. നഷ്ടപ്പെടുന്ന മരങ്ങള്‍ക്ക് നമ്പറിടുന്ന നടപടികളാണ് നടത്തിയത്. പലയിടത്തും കര്‍മ്മസമിതി പ്രവര്‍ത്തകരും പോലിസും തമ്മില്‍ വാക്കേറ്റവും, ഉന്തുംതള്ളും നടന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന സര്‍വേ ഒരു കാരണവശാലും നിര്‍ത്തിവെക്കരുതെന്ന് ജില്ല ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ വന്‍തോതിലുള്ള എതിര്‍പ്പാണ് ഇത് പലതവണ നിര്‍ത്തിവെക്കാന്‍ കാരണമായത്.ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ പി പ്രദീപ്കുമാര്‍ സ്ഥലത്തെത്തിയെങ്കിലും, കര്‍മ്മസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടില്ല. ബലപ്രോഗങ്ങള് ഒഴിവാക്കാന്‍ പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്.
കര്‍മസമിതി നടത്തിയ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധകൃഷ്ണനും, ആര്‍എംപി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം സി സുഗതനും സ്ഥലത്തെത്തിയിരുന്നു.
പോലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി റോഡ് സ്വകാര്യവല്‍ക്കരണത്തിനായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഇടതുപക്ഷ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് കര്‍മസമിതി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചോമ്പാലില്‍ സ്ത്രീകളെയും, കുട്ടികളെയും റവന്യു ഉദ്യോഗസ്ഥരും, പോലിസും ഭയപ്പെടുത്തി ഭീകാരന്തരീക്ഷം സൃഷ്ടിച്ച് സ്ഥലമെടുപ്പ് നടപടി തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയര്മാന് പികെ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, കെ കുഞ്ഞിരാമന്, പി. കെ നാണു, പി രാഘവന്, പി ബാബുരാജ്, കെ അന്‍വര്‍ ഹാജി സംസാരിച്ചു.
ഒടുവില്‍ വനിത പോലിസ് അടക്കമുള്ള വന്‍ പോലിസ് സംഘം ഉേദ്യാഗസ്ഥര്‍ക്ക് സുരക്ഷയോരുക്കിയാണ് പറമ്പുകള്‍ കയറി സര്‍വേ നടപടികള്‍ തുടര്‍ന്നത്. പല സ്ഥലങ്ങളിലും ഏറെനേരം പോലിസും, റവന്യു ഉദ്യോഗസ്ഥരും, സ്ഥലം ഉടമകളും തമ്മില്‍ വാക്കേറ്റം നടന്നു. നഷ്ടപ്പെടുന്ന മരങ്ങള്‍ക്ക് നമ്പറിടുന്ന നടപടികളാണ് നടത്തിയത്. പലയിടത്തും കര്‍മ്മസമിതി പ്രവര്‍ത്തകരും പോലിസും തമ്മില്‍ വാക്കേറ്റവും, ഉന്തുംതള്ളും നടന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന സര്‍വേ ഒരു കാരണവശാലും നിര്‍ത്തിവെക്കരുതെന്ന് ജില്ല ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ വന്‍തോതിലുള്ള എതിര്‍പ്പാണ് ഇത് പലതവണ നിര്‍ത്തിവെക്കാന്‍ കാരണമായത്.ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ പി പ്രദീപ്കുമാര്‍ സ്ഥലത്തെത്തിയെങ്കിലും, കര്‍മ്മസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടില്ല. ബലപ്രോഗങ്ങള് ഒഴിവാക്കാന്‍ പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്.
കര്‍മസമിതി നടത്തിയ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധകൃഷ്ണനും, ആര്‍എംപി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം സി സുഗതനും സ്ഥലത്തെത്തിയിരുന്നു.
പോലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി റോഡ് സ്വകാര്യവല്‍ക്കരണത്തിനായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഇടതുപക്ഷ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് കര്‍മസമിതി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചോമ്പാലില്‍ സ്ത്രീകളെയും, കുട്ടികളെയും റവന്യു ഉദ്യോഗസ്ഥരും, പോലിസും ഭയപ്പെടുത്തി ഭീകാരന്തരീക്ഷം സൃഷ്ടിച്ച് സ്ഥലമെടുപ്പ് നടപടി തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയര്മാന് പികെ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, കെ കുഞ്ഞിരാമന്, പി. കെ നാണു, പി രാഘവന്, പി ബാബുരാജ്, കെ അന്‍വര്‍ ഹാജി സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT