World

ദേരയില്‍ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കി

ദമസ്‌കസ്:  വിമത നിയന്ത്രണത്തിലുള്ള ദേര പ്രവിശ്യയില്‍ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കി.  നിരവധി പേര്‍ കൊല്ലപ്പെട്ടു. പ്രവിശ്യയില്‍ നിന്ന് ആയിരക്കണക്കിനു പേര്‍ പലായനം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ബസര്‍ അല്‍ ഹരീര്‍ നഗരത്തില്‍ ചൊവ്വാഴ്ചയാണു സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയത്. നഗരത്തില്‍ സിറയന്‍ സൈന്യം 200ഓളം വ്യോമാക്രമണങ്ങളും 150 ബാരല്‍ ബോംബാക്രമണങ്ങളും നടത്തിയതായി പ്രതിപക്ഷ അനുകൂല സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായും സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു. ദേര പ്രവിശ്യയില്‍ നിന്നു 45,000 പേര്‍ പലായനം ചെയ്തതായാണു യുഎന്‍ കണക്ക്്.
Next Story

RELATED STORIES

Share it