ദുരിതാശ്വാസ ക്യാംപുകളില്‍ ഇനി 318 പേര്
BY kasim kzm1 Sep 2018 3:45 AM GMT
kasim kzm1 Sep 2018 3:45 AM GMT
മലപ്പുറം: ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ഇനിയും കഴിയുന്നവരുടെ എണ്ണം 318 മാത്രം. നിലമ്പൂര്‍, കൊണ്ടോട്ടി, പൊന്നാനി താലൂക്കുകളിലായി നാല് ക്യാംപുകളിലുള്ളവരുടെ എണ്ണമാണിത്. നിലമ്പൂര്‍ താലൂക്കിലെ എരഞ്ഞിമങ്ങാട് യത്തീംഖാനയിലാണ് കൂടുതല്‍ പേര് താമസിക്കുന്നത്. 202 പേരാണ് ഇവിടെ കഴിയുന്നത്. 54 കുടുംബങ്ങളിലെ 62 പുരുഷന്മാരും 82 സ്ത്രീകളും 58 കുട്ടികളും ഈ ക്യാംപിലുണ്ട്്.
കൊണ്ടോട്ടിയില്‍ രണ്ടും പൊന്നാനി താലൂക്കുക്കില് ഒരു ക്യാംപും പ്രവര്‍ത്തിക്കുന്നു. കൊണ്ടോട്ടി താലൂക്കിലെ രണ്ട് ക്യാംപുകളിലായി എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. 12 പുരുഷന്മാരും 10 സ്ത്രീകളും ആറ് കുട്ടികളും അടക്കം 28 പേര്. പൊന്നാനി ചമ്രവട്ടം പ്രൊജക്ട് ഓഫിസിലെ ക്യാംപില്‍ 23 കുടുംബങ്ങളിലെ 21 പുരുഷന്മാരും 35 സ്ത്രീകളും 32 കുട്ടികളും അടക്കം 88 പേര് താമസിക്കുന്നു. പ്രളയകാലത്ത് ജില്ലയില്‍ ആകെ 191 ക്യാംപുകളാണ് പ്രവര്‍ത്തിച്ചത്. നാലായിരത്തിലധികം പേര് ക്യാംപുകളില്‍ ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് 187 ക്യാംപുകളിലുള്ളവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. 13 സ്ഥലങ്ങളിലാണ് പ്രളയസമയത്ത് ഉരുള്‍പൊട്ടലുണ്ടായത്. നിലമ്പൂര്‍ താലൂക്കിലാണ് കൂടുതല്‍ ഉരുള്‍പൊട്ടല്‍ റിപോര്‍ട്ട് ചെയ്തത്. നിലമ്പൂരില്‍ ഏഴിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കരുവാരക്കുണ്ട്, അകമ്പാടം, കുറുമ്പലങ്ങോട്, കാളികാവ്, കേരള എസ്റ്റേറ്റ്, വില്ലേജുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കാളികാവില്‍ മൂന്ന് ഭാഗങ്ങളില്‍ അപകടകമുണ്ടായി. ഏറനാട് താലൂക്കില്‍ മഞ്ചേരി, വെറ്റിലപ്പാറ, പെരകമണ്ണ വില്ലേജുകളിലും കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി, ചേലേമ്പ്ര, പുളിക്കല്‍ വില്ലേജുകളിലും ഉരുള്‍പൊട്ടലുണ്ടായി.
അതേസമയം, പ്രളയക്കെടുതികളുടെ, ആര്‍ക്കൈവ്സ് മൂല്യമുള്ള ഫോട്ടോകളും വീഡിയോകളും സര്‍ക്കാരിന് സംഭാവനയായി നല്‍കാം. ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് വീഡിയോ ആര്‍ക്കൈവ്സില്‍ സൂക്ഷിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇവ ശേഖരിക്കുന്നത്. സലൃമഹമളഹീീറ2018ുൃറ@ഴാമശഹ.രീാ എന്ന ഈ മെയില്‍ വിലാസത്തില്‍ വി-ട്രാന്‍സ്ഫര്‍ ചെയ്യാം. ഫോട്ടോകള്‍ക്കും, വീഡിയോകള്‍ക്കും അവ എന്തെന്നു വ്യക്തമാക്കുന്ന കുറിപ്പ്, സംഭവസ്ഥലം, തിയ്യതി, എടുത്ത വ്യക്തിയുടെ പേര് എന്നിവ അനിവാര്യമാണ്. .ഫോണ്‍: 9496003205.
കൊണ്ടോട്ടിയില്‍ രണ്ടും പൊന്നാനി താലൂക്കുക്കില് ഒരു ക്യാംപും പ്രവര്‍ത്തിക്കുന്നു. കൊണ്ടോട്ടി താലൂക്കിലെ രണ്ട് ക്യാംപുകളിലായി എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. 12 പുരുഷന്മാരും 10 സ്ത്രീകളും ആറ് കുട്ടികളും അടക്കം 28 പേര്. പൊന്നാനി ചമ്രവട്ടം പ്രൊജക്ട് ഓഫിസിലെ ക്യാംപില്‍ 23 കുടുംബങ്ങളിലെ 21 പുരുഷന്മാരും 35 സ്ത്രീകളും 32 കുട്ടികളും അടക്കം 88 പേര് താമസിക്കുന്നു. പ്രളയകാലത്ത് ജില്ലയില്‍ ആകെ 191 ക്യാംപുകളാണ് പ്രവര്‍ത്തിച്ചത്. നാലായിരത്തിലധികം പേര് ക്യാംപുകളില്‍ ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് 187 ക്യാംപുകളിലുള്ളവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. 13 സ്ഥലങ്ങളിലാണ് പ്രളയസമയത്ത് ഉരുള്‍പൊട്ടലുണ്ടായത്. നിലമ്പൂര്‍ താലൂക്കിലാണ് കൂടുതല്‍ ഉരുള്‍പൊട്ടല്‍ റിപോര്‍ട്ട് ചെയ്തത്. നിലമ്പൂരില്‍ ഏഴിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കരുവാരക്കുണ്ട്, അകമ്പാടം, കുറുമ്പലങ്ങോട്, കാളികാവ്, കേരള എസ്റ്റേറ്റ്, വില്ലേജുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കാളികാവില്‍ മൂന്ന് ഭാഗങ്ങളില്‍ അപകടകമുണ്ടായി. ഏറനാട് താലൂക്കില്‍ മഞ്ചേരി, വെറ്റിലപ്പാറ, പെരകമണ്ണ വില്ലേജുകളിലും കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി, ചേലേമ്പ്ര, പുളിക്കല്‍ വില്ലേജുകളിലും ഉരുള്‍പൊട്ടലുണ്ടായി.
അതേസമയം, പ്രളയക്കെടുതികളുടെ, ആര്‍ക്കൈവ്സ് മൂല്യമുള്ള ഫോട്ടോകളും വീഡിയോകളും സര്‍ക്കാരിന് സംഭാവനയായി നല്‍കാം. ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് വീഡിയോ ആര്‍ക്കൈവ്സില്‍ സൂക്ഷിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇവ ശേഖരിക്കുന്നത്. സലൃമഹമളഹീീറ2018ുൃറ@ഴാമശഹ.രീാ എന്ന ഈ മെയില്‍ വിലാസത്തില്‍ വി-ട്രാന്‍സ്ഫര്‍ ചെയ്യാം. ഫോട്ടോകള്‍ക്കും, വീഡിയോകള്‍ക്കും അവ എന്തെന്നു വ്യക്തമാക്കുന്ന കുറിപ്പ്, സംഭവസ്ഥലം, തിയ്യതി, എടുത്ത വ്യക്തിയുടെ പേര് എന്നിവ അനിവാര്യമാണ്. .ഫോണ്‍: 9496003205.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT