malappuram local

ദുരന്തസ്ഥലത്ത് എത്താതിരുന്നത് കോയമ്പത്തൂരില്‍ ചികില്‍സയ്ക്ക് പോയതിനാലെന്ന് സ്പീക്കര്‍

പൊന്നാനി: പൊന്നാനിയില്‍ കടല്‍ക്ഷോഭം ദുരിതം വിതച്ച സ്ഥലങ്ങളില്‍ എത്താന്‍ കഴിയാതിരുന്നത് കോയമ്പത്തൂരില്‍ ചികില്‍സയില്‍ കഴിയുന്നതിനാലാണെന്ന് പൊന്നാനിയിലെ ജനപ്രതിനിധികൂടിയായ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
ദുരന്തം വിതച്ച സ്ഥലങ്ങളില്‍ സ്പീക്കര്‍ സന്ദര്‍ശിച്ചില്ലന്നാരോപിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതോടെയാണ് ഫേസ്ബുക്കില്‍ സ്പീക്കര്‍ വിശദീകരണം നല്‍കിയത്. കാല്‍മുട്ടുകളുടെ അസഹനീയമായ വേദനയും ഡിസ്‌ക് പ്രശ്‌നവും കാരണം കോയമ്പത്തൂരില്‍ ചികില്‍സയിലായ എനിക്ക് എന്റെ മണ്ഡലമായ പൊന്നാനിയിലെയും, പൊതുവേ കേരളത്തിലെയും തീരദേശത്തെ പാവപ്പെട്ട മനുഷ്യരുടെ ഇന്നത്തെ അവസ്ഥയില്‍ അവരോടൊപ്പം ചേരാനും സഹായ പദ്ധതികളില്‍ നേരിട്ടു പങ്കെടുക്കാനും കഴിയാത്ത സ്ഥിതി വല്ലാത്ത വിഷമം ഉണ്ടാക്കുന്നുണ്ട്.
വേദന സഹിച്ചും വിഷമിച്ചും കുറെ മുന്നോട്ടുപോയെങ്കിലും ശരിയായ ചികില്‍സ ഇനിയും ചെയ്യാതിരുന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ് അനുസരിക്കേണ്ടി വന്നു. കടല്‍ ക്ഷോഭിച്ച്  ആഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോള്‍ എംഎല്‍എ സ്ഥലത്തെത്തിയില്ല എന്ന് തോന്നുന്നവര്‍ ഉണ്ടാവാം. കാര്യം അറിയാത്തതുകൊണ്ട് അങ്ങനെ തോന്നുന്നതില്‍ തെറ്റുമില്ല.
അവര്‍ കൂടി എന്റെ വിഷമാവസ്ഥ മനസ്സിലാക്കാനാണ് ഈ കുറിപ്പ് എന്ന് സ്പീക്കര്‍ പറയുന്നു.
Next Story

RELATED STORIES

Share it