Flash News

ദുബയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് പുതിയ ചട്ടം നടപ്പിലാക്കി

ദുബയ്: ദുബയില്‍ സേവനം നടത്തുന്ന വളണ്ടിയര്‍മാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പുതിയ നിയമം നടപ്പിലാക്കുന്നു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആണ് പുതിയ നിയമം നടപ്പിലാക്കിയത്. സമൂഹത്തിന് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും സന്നദ്ധ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയായിരിക്കും പുതിയ നിയമം. ദുബയ് കമ്മ്യൂണിറ്റി ഡവലെപ്പ്‌മെന്റ് അഥോറിറ്റിയുടെ (സി.ഡി.എ) നേതൃത്വത്തില്‍ പ്രത്യേക വിഭാഗങ്ങളായി തിരിച്ചായിരിക്കും സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. സേവന പ്രവര്‍ത്തവരുടെ വസ്തുതകള്‍ വിശദമായി പരിശോധിച്ചായിരിക്കും സി.ഡി.എ. ലൈസന്‍സ് നല്‍കുക. സന്നദ്ധ പ്രവര്‍ത്തകര്‍ പണം പിരിക്കാനോ പണം ശേഖരിക്കാന്‍ ആഹ്വാനം ചെയ്യാനോ പാടില്ല. സന്നദ്ധ പ്രവര്‍ത്തനം ആധികാരികമായ സമയ പരിധിക്കകത്തായിരിക്കണം. സന്നദ്ധ പ്രവര്‍ത്തനം പൂര്‍ണ്ണമായും സി.ഡി.എ. നിര്‍ദ്ദേശിക്കുന്ന നിലവാരത്തിലും നിയന്ത്രണത്തിലുമായിരിക്കണം. വളണ്ടിയര്‍മാരുടെ വിദ്യാഭ്യാസ യോഗ്യതക്കും ശരീരിക ക്ഷമതക്കും യോജിച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും അനുമതി ലഭിക്കുക. സന്നദ്ധ പ്രവര്‍ത്തനത്തിന്് വേണ്ട എല്ലാ ഉപകരണങ്ങളും നല്‍കുന്നതോടൊപ്പം തന്നെ വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷ്യറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യും. വളണ്ടിയര്‍മാര്‍ 18 വയസ്സിന് മുകളിലുള്ളവരായിരിക്കണം. മൈനര്‍മാരാണങ്കില്‍ രക്ഷിതാക്കളുടെ അനുമതി പത്രം ലഭ്യമാക്കിയിരിക്കണം. വളണ്ടിയര്‍മാര്‍ തത്ത്വങ്ങളും നിയമങ്ങളും മനസ്സിലാക്കി സ്വകാര്യ വിവരങ്ങള്‍ രഹസ്യമാക്കുന്നവരുമായിരിക്കണം. സന്നദ്ധ പ്രവര്‍ത്തനത്തിനായി ലഭിക്കുന്ന ഉപകരണങ്ങള്‍ സേവനം കഴിഞ്ഞാല്‍ ഉടനെ തന്നെ ബന്ധപ്പെട്ടവര്‍ക്ക് തിരികെ ഏല്‍പ്പിക്കണം.
Next Story

RELATED STORIES

Share it