ദാദ്രി കൊലപാതകം ; മുസ്ലിം കുടുംബങ്ങള്‍ ദാദ്രി വിടുന്നു
BY ajay G.A.G3 Oct 2015 3:57 AM GMT
X
ajay G.A.G3 Oct 2015 3:57 AM GMT
ദാദ്രി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ അഖ്ലാഖിന്റെ കുടുംബവും പ്രദേശത്തെ മറ്റ് മുസ്ലിം കുടുംബങ്ങളും ഗ്രാമം വിടാന്‍ ആലോചിക്കുന്നു. കഴിഞ്ഞ ദിവസം നടന്നത് പോലുള്ള സംഭവങ്ങള്‍ ഇനിയും സംഭവിക്കാമെന്നും അതിനാല്‍ ഗ്രാമം വിടാന്‍ തങ്ങള്‍ ആലോചിക്കുകയാണെന്നും അഖ്ലാഖിന്റെ മകന് സര്‍താജ് പറഞ്ഞു. “ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ആരാണ് ഞങ്ങള്‍ക്ക് ഉറപ്പ് തരികയെന്നും’ സര്‍താജ് ചോദിക്കുന്നു.സംഭവത്തോടെ ബിസാറയില്‍ അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയ മറ്റു മുസ്ലിം കുടുംബങ്ങളും സ്വന്തം ഗ്രാമത്തില്‍ നിന്നു മാറിത്താമസിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
സാഹചര്യം ഇനിയും വഷളാവുകയാണെങ്കില്‍ ഡല്‍ഹിയിലും മറ്റുമുള്ള ബന്ധു വീട്ടിലേക്ക് മാറിത്താമസിക്കുമെന്ന് റയീസുദ്ദീന് പറഞ്ഞു.എന്നാല്‍ പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ പി സിങ് പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി സമാധാന കമ്മിറ്റി ഉണ്ടാക്കിയതായി സിങ് പറഞ്ഞു. കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ പ്രദേശത്ത് ശക്തമായ പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു.എന്നാല്‍, സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഇപ്പോള്‍ അറസ്റ്റിലായവര്‍ തന്നെയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും എന്തിനാണ് തന്റെ പിതാവിനോട് അവര്‍ ഇത് ചെയ്തത് എന്ന് തനിക്ക് അറിയണമെന്നും അഖ്ലാഖിന്റെ മകന് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ചെന്നൈയില്‍ ആയിരുന്നു വ്യോമ സേനയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സര്‍താജ്. അഖ്ലാഖിന്റെ മറ്റൊരു മകനായ ദാനിഷ് സംഭവത്തിനിടെ മാരകമായി മര്‍ദ്ദനമേറ്റ് ചികില്‍സയിലാണ്. സംഭവത്തില്‍ അക്രമിക്കപ്പെട്ടവരെ കുറ്റപ്പെടുത്തി ബി.ജെ.പിയുടെ പ്രാദേശിക, സംസ്ഥാന നേതൃത്വങ്ങള്‍ രംഗത്ത് വന്നു. അത് ബീഫാണെങ്കില്‍ തെറ്റ് അഖ്ലാഖിന്റെ ഭാഗത്താണെന്നായിരുന്നു ദാദ്രിയിലെ മുന്‍ ബി.ജെ.പി. എം.എല്‍.എ. നവാബ് സിങിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി. അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാനത്തെ ഭരണകക്ഷിയായ സമാജ്വാദി പറഞ്ഞു. മുസഫര്‍ നഗര്‍ അക്രമങ്ങള്‍ക്ക് ശേഷം ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസം ഖാന് പറഞ്ഞു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ബി.ജെ.പി. യു.പിയെ വര്‍ഗീയ ലബോറട്ടറിയാക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര് പി എന്‍ സിങിന്റെ പ്രതികരണം.
സാഹചര്യം ഇനിയും വഷളാവുകയാണെങ്കില്‍ ഡല്‍ഹിയിലും മറ്റുമുള്ള ബന്ധു വീട്ടിലേക്ക് മാറിത്താമസിക്കുമെന്ന് റയീസുദ്ദീന് പറഞ്ഞു.എന്നാല്‍ പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ പി സിങ് പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി സമാധാന കമ്മിറ്റി ഉണ്ടാക്കിയതായി സിങ് പറഞ്ഞു. കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ പ്രദേശത്ത് ശക്തമായ പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു.എന്നാല്‍, സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഇപ്പോള്‍ അറസ്റ്റിലായവര്‍ തന്നെയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും എന്തിനാണ് തന്റെ പിതാവിനോട് അവര്‍ ഇത് ചെയ്തത് എന്ന് തനിക്ക് അറിയണമെന്നും അഖ്ലാഖിന്റെ മകന് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ചെന്നൈയില്‍ ആയിരുന്നു വ്യോമ സേനയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സര്‍താജ്. അഖ്ലാഖിന്റെ മറ്റൊരു മകനായ ദാനിഷ് സംഭവത്തിനിടെ മാരകമായി മര്‍ദ്ദനമേറ്റ് ചികില്‍സയിലാണ്. സംഭവത്തില്‍ അക്രമിക്കപ്പെട്ടവരെ കുറ്റപ്പെടുത്തി ബി.ജെ.പിയുടെ പ്രാദേശിക, സംസ്ഥാന നേതൃത്വങ്ങള്‍ രംഗത്ത് വന്നു. അത് ബീഫാണെങ്കില്‍ തെറ്റ് അഖ്ലാഖിന്റെ ഭാഗത്താണെന്നായിരുന്നു ദാദ്രിയിലെ മുന്‍ ബി.ജെ.പി. എം.എല്‍.എ. നവാബ് സിങിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി. അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാനത്തെ ഭരണകക്ഷിയായ സമാജ്വാദി പറഞ്ഞു. മുസഫര്‍ നഗര്‍ അക്രമങ്ങള്‍ക്ക് ശേഷം ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസം ഖാന് പറഞ്ഞു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ബി.ജെ.പി. യു.പിയെ വര്‍ഗീയ ലബോറട്ടറിയാക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര് പി എന്‍ സിങിന്റെ പ്രതികരണം.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT