ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ പിതാവ് വിഷം കൊടുത്ത് കൊന്ന് കത്തിച്ചു

ബംഗളൂരു: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാന കൊല. ദലിത് യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ച വൊക്കലിംഗ സമുദായക്കാരിയായ യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ ശേഷം പാടത്ത് ചിതയൊരുക്കി സംസ്‌കരിച്ചു. മൈസൂരുവിന് സമീപം എച്ച്ഡി കൊട്ട താലൂക്കില്‍ ഗൊള്ളനബീഡുവിലാണ് 22കാരിയായ സുഷ്മ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കുമാര്‍ ഗൗഡയെ പോലിസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ അമ്മയും അമ്മാവനുമാണ് കൊലയ്ക്ക് പ്രതിയെ സഹായിച്ചത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കി. ആലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി യുവതി രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്നവരുടെ ശ്രമം സുഷ്മ തള്ളിയിരുന്നു. സ്വന്തം പാടത്ത് കൃഷി നടത്തിയിരുന്ന കുടുംബമായതിനാല്‍ ചിത കൂട്ടി കത്തിച്ചത് പരിസരവാസികള്‍ക്ക് സംശയം തോന്നിയിരുന്നില്ല. എന്നാല്‍, സുഷ്മയെ കാണാതായതോടെ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയമുണ്ടാവുകയും പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു.
കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു കോണ്‍സ്റ്റബിള്‍ ഉന്നത പോലിസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്ന് മൈസൂരു അഡീ. എസ്പി രുദ്രമുനി പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് കൃത്യം നടത്തിയതെന്ന് പിതാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it