ദലിത് ബാലന്റെ പുറത്ത് കത്തികൊണ്ട് വരഞ്ഞു

ഹരിപ്പാട്: ദലിത് ബാലനെയും സഹോദരനെയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് അവശരാക്കിയശേഷം കത്തികൊണ്ടു പുറത്ത് ആഴത്തില്‍ വരിഞ്ഞു മുറിവുണ്ടാക്കി. ആയാപറമ്പ് വടക്ക് പുത്ത ന്‍പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ഷീബയുടെയും മക്കളായ 10ാംക്ലാസ് വിദ്യാര്‍ഥി അഭിലാഷ് കൃഷ്ണന്‍ (16), സഹോദരന്‍ അഭിജിത്ത് കൃഷ്ണന്‍ (19) എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. ഇവര്‍ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.
തിങ്കളാഴ്ച വൈകീട്ട് 7.30ഓടുകൂടി ആയാപറമ്പ് കുറ്റിമുക്ക് ജങ്ഷന് വടക്കുഭാഗം വച്ചാണ് ഇവരെ ആക്രമിച്ചത്. ഇടികൊണ്ട് അവശനായി താഴെവീണ അഭിലാഷ് കൃഷ്ണന്റെ ഷര്‍ട്ട് ഊരിമാറ്റിയശേഷം കഴുത്തിനു താഴെ പുറത്ത് കത്തികൊണ്ട് വരിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരന്‍ അഭിജിത്ത് കൃഷ്ണനെ അക്രമിസംഘം സമീപത്തുണ്ടായിരുന്ന കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സുഹൃത്തുക്ക ള്‍ എത്തി ഇവരെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അപ്പു എന്നു വിളിക്കുന്ന പ്രസൂള്‍ കെ സോമ (23)നെ വീയപുരം പോലിസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 10 പേരെ പ്രതിചേര്‍ത്ത് കേസെടുത്തു.
ഉല്‍സവത്തോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തിന്റെ പ്രതികാരമായി നടത്തിയ അക്രമമാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it