Flash News

ദലിത് കൂട്ടക്കൊലയ്ക്ക് പിന്നില്‍ വംശവെറി

ദലിത് കൂട്ടക്കൊലയ്ക്ക് പിന്നില്‍ വംശവെറി
X
dalit-babiesഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ദലിത് കുടുംബത്തിന്റെ വീടിനു തീയിട്ട് രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന സംഭവം വംശവെറിയാണെന്ന് കണ്ടെത്തല്‍. ഒരു വര്‍ഷം മുമ്പ് രജപുത്രവിഭാഗവും ദലിത് വിഭാഗവും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ദലിത് കുടുംബത്തിന് നേരെ നടന്ന ആക്രമം. രജപുത്രവിഭാഗക്കാരുടെ ഓടയില്‍ വീണ മൊബൈല്‍ ഫോണ്‍ ദലിത് വിഭാഗത്തിലെ കുട്ടികളെ കൊണ്ട് എടുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അന്ന് സംഘര്‍ഷം ഉടലെടുത്തത്.
അന്ന് പ്രദേശത്ത് നടന്ന സംഘര്‍ഷത്തില്‍ മൂന്ന് രജപുത്രര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവിടെ ചെറിയ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. രജപുത്രരുടെ കൊലപാതകത്തില്‍ പ്രതിയായവര്‍ കൊല്ലപ്പെട്ട കുഞ്ഞങ്ങളുടെ ബന്ധുക്കളാണ്. ഈ കുടുംബത്തിന് നേരെ നിരവധി തവണ വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന പോലിസില്‍ ഇവര്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടന്നത്.

സംഭവത്തില്‍ സിബിഐ അന്വേഷണം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മൃതദേഹവുമായാണ് പ്രതിഷേധം നടത്തിയത്. അതിനിടെ കുഞ്ഞുങ്ങളുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ വെന്തുമരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളോളം ഡല്‍ഹിആഗ്ര ദേശീയപാത ഇവര്‍ ഉപരോധിച്ചിരുന്നു. ചൊവാഴ്ചയാണ് ദലിത് കുടുംബത്തിന്റെ വീടിന് തീയിട്ടത്. സംഭവത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ വെന്തുമരിച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ക്കും പൊള്ളലേറ്റിരുന്നു.

Next Story

RELATED STORIES

Share it