ദയാവധം നിയമമാക്കിയാല്‍ ദുരുപയോഗം ചെയ്യപ്പെടും: കെസിബിസി

കൊച്ചി: ദയാവധം നിയമമാക്കുമ്പോള്‍ പതിയിരിക്കുന്ന വലിയ അപകടം അതിന്റെ വ്യാപകമായ ദുരുപയോഗം ആയിരിക്കുമെന്ന് കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍(കെസിബിസി) പ്രൊ-ലൈഫ് സമിതി യോഗം വിലയിരുത്തി. കാരുണ്യവധം നടത്താനുളള നിയാമാനുവാദം നല്‍കണമെന്ന് വാദിക്കുന്നവര്‍ അതൊരു ധാര്‍മിക പ്രശ്‌നമായി കാണുന്നില്ല.
ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനപ്രകാരം രൂപപ്പെടുത്തിയതല്ല സ്വന്തം ജീവന്‍. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അതിന് വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജീവന്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ദയാവധം നിയമമാക്കുന്നതിലെ സങ്കീര്‍ണത മനസ്സിലാക്കി പൊതുജനാഭിപ്രായം ആരാഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് കെസിബിസി പ്രൊ-ലൈഫ് സമിതി യോഗം ചേര്‍ന്നത്. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, സിസ്റ്റര്‍ മേരി ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it